മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ
Sunday, July 28, 2024 6:21 AM IST
കുളത്തൂപ്പുഴ: നിരവധി മോഷണ കേസുകളിലെ പ്രതികൾ കുളത്തുപ്പുഴ പോലീസിന്‍റെ പിടിയിൽ. തെന്മല ഒറ്റക്കൽ സ്വദേശി നന്ദിനി വിലാസത്തിൽ അജിത്, പുളിമാത്ത് ഈട്ടിവിള വിപിൻ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രി പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായി കണ്ട ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് വിവിധ മോഷണങ്ങൾ നടത്തിയതായി കണ്ടെത്തിയത്.

കിളിമാനൂരിൽ നിന്ന് രണ്ട് ഇരുചക്രവാഹനങ്ങളും നഗരൂരിൽ നിന്ന് ഒരു ഓട്ടോയും മോഷണം നടത്തിയതായും വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ എസ്എച്ച്ഒ അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.