സജി തോമസ് കൊട്ടാരക്കരയ്ക്ക് ഗാന്ധി പീസ് പുരസ്കാരം
Sunday, July 28, 2024 6:21 AM IST
കൊട്ടാരക്കര: ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് രണ്ടു പതിറ്റാണ്ട് നിറവാർന്ന പ്രവർത്തനം കാഴ്ചവച്ച തലച്ചിറ യുവ സാരഥിയുടെ നായകൻ സജി തോമസ് കൊട്ടാരക്കരയ്ക്ക് (44) തിരുവനന്തപുരം കേരള ഗാന്ധി സ്മാരക നിധി ഏർപ്പെടുത്തിയ ടിഎംകെ ഗാന്ധി പീസ് പുരസ്കാരം.

ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം തൈക്കാട് ഗാന്ധി സ്മാരകനിധി ആസ്ഥാനത്ത് നടക്കുന്ന ദിസ് എബിളേഴ്സ് സംസ്ഥാന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

ഒന്നര വയസിൽ പോളിയോ ബാധിച്ച് ശരീരം തളർന്ന സജി തോമസ് ആറാം വയസിൽ ഒരു ഊന്നുവടിയുടെ സഹായത്താൽ എഴുന്നേറ്റ് നടന്നു. ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് പ്രാഥമിക വിദ്യാഭ്യാസവും ബിരുദവും നേടി.
സുമനസുകളുടെ സഹകരണത്തോടെ നിർധനരായ 16 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള ഭവനം, 350 ൽപരം വൃക്ക രോഗികൾക്ക് ഡയാലിസിസ്, 2100 വിദ്യാർഥികൾക്കുള്ള പഠന സഹായം, 34 കുടുംബങ്ങൾക്ക് എല്ലാ മാസവും പ്രതിമാസ ആഹാരകിറ്റ്, മൂന്നു പെൺകുട്ടികൾക്കുള്ള വിവാഹ സഹായം, സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പരിശീലനം, സൗജന്യ ട്യൂഷൻ തുടങ്ങി ജീവകാരുണ്യ രംഗത്ത് പലവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

പിതാവ് കെ. തോമസിന്‍റെ മരണത്തിനുശേഷം അമ്മ കുഞ്ഞുമോൾ സജിക്ക് കൈത്താങ്ങായി. സാമൂഹ്യ സേവന രംഗത്ത് ഇപ്പോൾ ഭാര്യ സോണിയയും മക്കൾ മീഖാ, മിലൻ എന്നിവരും കൂട്ടായുണ്ട്.