പിഎസ് സി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല; പ്രതിഷേധം
Sunday, July 28, 2024 6:21 AM IST
ചവറ: താമസിച്ചെത്തിയ പിഎസ് സി പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ഥികളെ പരീക്ഷ എഴുതാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ഥികള്‍ മൂന്ന് മിനിട്ട് താമസിച്ച് എത്തിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

സ്‌കൂളിലെ പ്രധാന വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് പരീക്ഷയെഴുതാനെത്തിയവരില്‍ അകത്ത് കയറി പരീക്ഷ എഴുതേണ്ട ക്ലാസ് മുറിയുടെ നമ്പര്‍ നോക്കുന്നതിനിടയില്‍ പിഎസ് സി ഉദ്യോഗസ്ഥന്‍ എത്തി ബോര്‍ഡിലെ പ്രദര്‍ശിപ്പിച്ചരുന്ന റോള്‍ നമ്പര്‍ കീറിക്കളഞ്ഞതായി ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

തുടര്‍ന്ന് ഇവരോടൊപ്പം എത്തിയ രക്ഷിതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമായി. സംഭവം അറിഞ്ഞെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
തുടര്‍ന്ന് ചവറ പോലീസെത്തി ഇവരെ തടഞ്ഞു. പ്രവര്‍ത്തകരും പോലിലും തമ്മില്‍ വാക്കേറ്റവും ചെറിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടായി. കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

ഗേറ്റിന് പുറത്ത് രക്ഷിതാക്കളും പരീക്ഷ എഴുതാന്‍ കഴിയാത്ത ഇരുപതോളം ഉദ്യോഗാര്‍ഥികളും പരീക്ഷ കഴിയുന്നത് വരെ പ്രതിഷേധവുമായി നിന്നു. തിരുവനന്തപുരം മുതല്‍ ദൂരെ സ്ഥലത്ത് നിന്നും എത്തിയ തങ്ങളെ മാനുഷിക പരിഗണനയുടെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമായിരുന്നുവെന്നും ബസില്‍ വന്നത് കൊണ്ട് കുറച്ച് താമസിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.

എന്നാല്‍ പിഎസ് സി ക്ക് അതിന്‍റേതായ നിയമം ഉണ്ടെന്നും കൃത്യ സമയത്ത് സ്‌കൂളിലെത്താത്തവരെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.