വിജിലൻസ് കോടതി കൊല്ലത്ത് സ്ഥാപിക്കണം: ബിഷപ് ഡോ. പോൾ ആന്‍റണി മുല്ലശേരി
Sunday, July 28, 2024 6:21 AM IST
കൊല്ലം: കൊല്ലത്ത് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ട വിജിലൻസ് കോടതി അന്യായമായി കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കെതിരേ കൊല്ലം ബാർ അസോസിയേഷൻ നടത്തിവരുന്ന സമരത്തിന് കൊല്ലം ബിഷപ് റവ ഡോ. പോൾ ആന്‍റണി മുല്ലശേരി പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

ഇന്നലെ കൊല്ലം ബാർ അസോസിയേഷനിലെത്തിയ ബിഷപ് മുഖ്യമന്ത്രിക്ക് കൊല്ലം പൗരാവലി സമർപ്പിക്കുന്ന ഹർജിയിൽ ആദ്യ ഒപ്പിട്ട് ഒപ്പുശേഖരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കൊല്ലം നഗരത്തിന്‍റെ വികസന സാധ്യതയെ ബാധിക്കുന്ന വിഷയമായതിനാൽ കൊല്ലത്തെ പൗരാവലിക്ക് ആശങ്കയുണ്ട്. കോടതി കൊട്ടാരക്കരയിലേക്ക് മാറ്റാൻ ഉന്നയിക്കുന്ന കാര്യങ്ങളിൽ സത്യമില്ല. നീതിയുടേ ന്യായത്തിന്‍റേ ഭാഗത്ത് നിന്നാണ് സമരത്തിന് പിന്തുണ നൽകുന്നത്. സർക്കാർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. ന്യായത്തിന് വേണ്ടിയുള്ള കൊല്ലത്തെ അഭിഭാഷകരുടെ സമരത്തിന് ഒപ്പം നിൽക്കുമെന്ന് ബിഷപ് പറഞ്ഞു.

ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. ഓച്ചിറ. എൻ. അനിൽ കുമാർ, സെക്രട്ടറി അഡ്വ എ.കെ. മനോജ്, അഡ്വ രേണു. ജി. പിള്ള എന്നിവർ പ്രസംഗിച്ചു.