നവീകരണം തുടങ്ങിയിട്ട് ആറുവർഷം: നഗരസഭയുടെ ഏഴുനില സമുച്ചയം ഇനിയും തുറന്നില്ല
Sunday, July 28, 2024 6:21 AM IST
പുനലൂർ: ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന വാഗ്ദാനവുമായി പുനരുദ്ധാരണം തുടങ്ങിയ പുനലൂർ നഗരസഭയുടെ ഏഴുനില വ്യാപാര സമുച്ചയം ആറുകൊല്ലത്തിനുശേഷവും യാഥാർഥ്യമായില്ല.

വിവിധ കാരണങ്ങളുടെ പേരിൽ നിർമാണം അനിശ്ചിതമായി വൈകുന്നു. ലിഫ്റ്റുകൾ സ്ഥാപിക്കുന്നതും ഫയർഫോഴ്സിൽ നിന്നുള്ള എതിർപ്പില്ലാരേഖ (എൻഒസി) ലഭ്യമാക്കുന്നതും ഉൾപ്പെടെ ഇനിയും ജോലികളേറെയാണ്.

നവീകരണം അനിശ്ചിതമായി വൈകുന്നത് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന നഗരസഭയ്ക്ക് വരുമാന നഷ്ടം ഉണ്ടാക്കുകയാണ്.

നിശ്ചിത ഇടവേളയ്ക്കുശേഷം ലിഫ്റ്റ് സ്ഥാപിക്കുന്നതിനും എൻഒസി ലഭ്യമാക്കാനും മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ നടപടി ആരംഭിച്ചു. ഇതിനായി ചുമതലപ്പെടുത്തിയ ഏജൻസിയുടെ ചുമതലക്കാർ കഴിഞ്ഞ ദിവസം കെട്ടിടം പരിശോധിച്ചു. നഗരസഭാധ്യക്ഷ കെ. പുഷ്പലതയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഇനി അടങ്കൽ തയാറാക്കണം.

അതേസമയം ഫയർഫോഴ്‌സിന്‍റെ എൻഒസി ലഭ്യമാക്കാൻ കെട്ടിടത്തിന്‍റെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ആകാശവാണിയുടെ ഡിഷ് ആന്‍റിന മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

ഇതിനായി രണ്ടുവർഷം മുമ്പുതന്നെ നഗരസഭ ആകാശവാണിക്ക് കത്ത്‌ നൽകിയിരുന്നു. എന്നാൽ ഇതേവരെ ആന്‍റിന മാറ്റി സ്ഥാപിച്ചിട്ടില്ല.

ഇതിനിടെ കെട്ടിടത്തിൽ സ്ഥാപിക്കാനെത്തിച്ച ലിഫ്റ്റുകൾ, കരാറെടുത്ത സ്ഥാപനം കഴിഞ്ഞ ഒക്ടോബറിൽ തിരികെ കൊണ്ടുപോയിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാനുള്ള മരാമത്തുപണികൾ നടത്താതിരുന്നതാണ് കാരണം. മൂന്നാഴ്ചയോളം കാത്തശേഷമാണ് സ്ഥാപനം ലിഫ്റ്റുകൾ തിരിച്ചെടുത്തത്.

അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയായശേഷമേ ഇനി ലിഫ്റ്റുകൾ എത്തിക്കൂ.2018 ഏപ്രിൽ 25-ന് 3.96 കോടി രൂപയുടെ അടങ്കലിൽ തുടങ്ങിയ നവീകരണ ജോലിയാണിത്. ആറുകൊല്ലത്തിനിടെ പണികൾ പലതവണ നിലച്ചു. ഇപ്പോൾ മൊത്ത അടങ്കൽ അഞ്ചുകോടിയോളം രൂപയായി ഉയർന്നിട്ടുണ്ട്.