അധ്യാപകർ പ്രതിഷേധ സമരം നടത്തി
Saturday, July 27, 2024 6:33 AM IST
കൊല്ലം: ശന്പളം മുടങ്ങിയതിനെ തുടർന്ന് സമഗ്ര ശിക്ഷാ കേരളയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കലാ- കായിക പ്രവൃത്തി പരിചയ അധ്യാപകർ സംസ്ഥാനത്തെ ബിആർസികൾക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി.

ജില്ലയിലെ പ്രതിഷേധ യോഗങ്ങൾക്ക് ആർതർ ലോറൻസ്, ഹരി കരുനാഗപ്പള്ളി, അരുണ്‍ സുധാകർ, പ്രഭാവതി, രേണുക, പ്രീത, ഷേർലി എന്നിവർ നേതൃത്വം നൽകി .

മേയിൽ വൈകിയാണ് ശന്പളം ലഭിച്ചത്. ജൂണിലെ ശന്പളം ഇതേവരെ ലഭിച്ചിട്ടില്ല. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് ശന്പളം വൈകാൻ കാരണമെന്ന് പറയുന്നു. തുടക്കത്തിൽ 29,500 രൂപയായിരുന്നു ശന്പളം. അടുത്ത വർഷം 7,000 രൂപയായി കുറച്ചു. പിന്നീട് 14,000, 10,000 എന്നീ ക്രമത്തിൽ ശന്പളം നൽകി.

സ്പെഷലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷന്‍റെ 37 ദിവസത്തെ രാപകൽ സമരത്തെ തുടർന്ന് പാർട്ട് ടൈമായി നിലനിർത്തി. 13,400 രൂപയാണ് നിലവിലെ ശന്പളം.