എസ്ഐയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പിടിയില്‍
Saturday, July 27, 2024 6:33 AM IST
കടയ്ക്കല്‍: ചിതറയില്‍ എസ്ഐയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിളിമാനൂർ തട്ടത്തുമല പൂച്ചകുന്നിൽ സുജി (27) നാണ് അറസ്റ്റിലായത്. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ കലയപുരത്തെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് കഴിഞ്ഞ 19 ന് രാത്രിയോടെ കാണാതായത്. അമ്മയുമായി അഞ്ചലിലെ ആശുപത്രിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അടുത്ത ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ചിതറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണം ആരംഭിച്ച പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ എത്തിയ രണ്ടുപേര്‍ അടങ്ങുന്ന സംഘമാണ് ബൈക്ക് കവര്‍ച്ച ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.

ബൈക്ക് മോഷ്ടിച്ചു കടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഓട്ടോ തിരിച്ചറിയുകയും സുജിനെ പിടികൂടുകയുമായിരുന്നു. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും ചിതറ പോലീസ് അറിയിച്ചു.

ഇരുവരും മുമ്പ് ബൈക്ക് കവര്‍ച്ച അടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ചിതറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.