ജില്ലാ പോലീസ് ഓഫീസിലെ ക്ലർക്ക് മരിച്ച നിലയിൽ
Sunday, June 30, 2024 11:43 PM IST
ചവറ: ജില്ലാ പോലീസ് ഓഫീസിലെ സെക്‌ഷൻ ക്ലർക്കിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര റൂറൽ ജില്ലാ പോലീസ് ഓഫീസിലെ സെക്‌ഷൻ ക്ലാർക്ക് വടക്കുംതല ഗസൽ ഹൗസിൽ അനിൽ കുമാറി (34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചവറ പന്മന കൊതുകുമുക്ക് റെയിൽവേ പാളത്തിനു സമീപമുള്ള കായലിലാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ 27ന് രാവിലെ 8.15ന് ജോലിക്കായി പോയ അനിൽകുമാറിനെ പിന്നീട് കാണാതാവുകയായിരുന്നു. അനിൽകുമാറിനെ കാണ്മാനില്ലെന്നു കാണിച്ചു ഭാര്യ അതുല്യ നൽകിയ പരാതിയിൽ ചവറ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ അനിൽകുമാറിന്‍റെ ബൈക്കും മൊബൈൽഫോണും കായലിന് സമീപത്തുനിന്നും കണ്ടെത്തിയത്.

ശനിയാഴ്ച ഫയർഫോഴ്സും പോലീസും കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് നായ മണം പിടിച്ച് കൊതുകുമുക്കിന് സമീപമുള്ള റെയിൽവേ പാലത്തിനു സമീപംവരെ പോയി നിന്നു. തുടർന്ന് അവിടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽ വഴുതി വീണതാണോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.