വിമലഅമ്മയുടെ ദുരന്ത ജീവിതത്തിൽ ആശ്വാസം പകർന്ന് അമ്മ ചാരിറ്റബിൾ ട്രസ്റ്റ്
Sunday, June 30, 2024 11:34 PM IST
ചാത്തന്നൂർ: വിമല അമ്മ (75)യുടെ ജിവിതത്തിൽ ദുരന്തങ്ങൾ അവരെ പിന്തുടർന്ന് വേട്ടയാടി കൊണ്ടിരിക്കയായിരുന്നു. മഴ നനയാതെ, ഇഴജന്തുക്കളുടെ ഭീഷണിയില്ലാതെ അന്തിയുറങ്ങാൻ ഒരിടം അതുപോലും അവർക്കന്യമായിരുന്നു. അടച്ചുറപ്പില്ലാത്ത ഒരു കൂരയിലായിരുന്നു അവർ രാത്രി ഉറങ്ങാതെ കഴിച്ചു കൂട്ടിയിരുന്നത്.

കല്ലുവാതുക്കൽ പഞ്ചായത്തിലെ പാമ്പുറം വാർഡിൽ ഗവ. മെഡിക്കൽ കോളജിന് സമീപമാണ് വിമല അമ്മയുടെ ശിവാലയം വീട്. തയ്യൽ തൊഴിലാളിയായിരുന്ന ഭർത്താവ് ശിവദാസൻ 22 വർഷം മുമ്പേ മരണമടഞ്ഞിരുന്നു. ഭർത്താവിന്‍റെ മരണത്തിന് തൊട്ടുമുമ്പാണ് അഞ്ചു വയസുകാരനായ മൂത്ത മകൻ ദിലീപിന്‍റെ മരണം. പെട്ടെന്നൊരുനാൾ വയറിളക്കവും ഛർദിയും ബാധിച്ച് ദിലീപ് മരിയ്ക്കുകയായിരുന്നു.

മൂന്ന് വർഷം മുമ്പാണ് രണ്ടാമത്തെ മകൻ സജീവ് (47) വാഹനാപകടത്തിൽ മരിക്കുന്നത്. രാത്രി ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ മൈലാടും പാറയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സജീവ് വായ്പ എടുത്ത് കുളമടയിൽ വീട് വച്ചപ്പോൾ അമ്മയ്ക്കും പാമ്പുറത്ത് ഒരു കൊച്ചു വീട് വച്ചു കൊടുത്തിരുന്നു. കല്ലുകെട്ടി ഷീറ്റ് മേഞ്ഞ ആ വീട്ടിലാണ് വിമല അമ്മ താമസിച്ചിരുന്നത്.

എട്ടു മാസം മുമ്പ് മഞ്ഞപ്പിത്തംബാധിച്ച് മൂന്നാമത്തെ മകൻ ബിജു (49) മരിച്ചു. ബിജുവും സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്താണ് വീട് വച്ചത്. ബിജുവിന്‍റെ മരണത്തോടെ വായ്പ തിരിച്ചടവും മുടങ്ങി. ബിജുവിന്‍റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഇപ്പോൾ ജപ്തി ഭീഷണി നേരിടുകയാണ്.

സജീവിന്‍റേയും ബിജുവിന്‍റേയും വീടുകൾ ജപ്തി ഭീഷണിയിലാണ്. വിമല അമ്മ താമസിച്ചിരുന്ന കൊച്ചു വീടിന്‍റെമേച്ചിൽ ഷീറ്റുകൾ പൊട്ടി പൊളിഞ്ഞു. വാതിലുകൾ ദ്രവിച്ച് തകർന്നു. ഇതിനിടയിൽ ഒരു നാൾ രാത്രി കിടപ്പുമുറിയിൽ പാമ്പും ഇഴഞ്ഞുകയറി.

സാമൂഹിക പ്രവർത്തകർ വിമല അമ്മയുടെ ദയനീയാവസ്ഥ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാറിനെ അറിയിച്ചു.

ഇതേ തുടർന്ന് ട്രസ്റ്റ് വീടിന്‍റെ മേൽക്കുര ഷീറ്റ് മേഞ്ഞും അടച്ചുറപ്പുള്ള വാതിലുകൾ പണിതും വീടിന്‍റെ സുരക്ഷിതത്വത്തിനാവശ്യമായ അത്യാവശം പണികൾ നടത്തിയും വീട് സുരക്ഷിതമാക്കി നൽകി.

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൻ . ശാന്തിനി വീടിന്‍റെ താക്കോൽ വിമല അമ്മയ്ക്ക് കൈമാറി. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, കബീർ പാരിപ്പള്ളി, നഹാസ് ഫോർ ഹോംസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.