തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ വീണ്ടും മരം വീണു
Sunday, June 30, 2024 6:53 AM IST
തെന്മല : തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തുപ്പുഴയ്ക്കും തെന്മലയ്ക്കും ഇടയില്‍ വീണ്ടും മരം വീണു. പള്ളംവെട്ടി ക്ഷേത്രത്തിനു സമീപമാണ് കൂറ്റന്‍ മരത്തിന്‍റെ ചില്ല ഒടിഞ്ഞുവീണത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാതയില്‍ തലനാരിഴയ്ക്കാണ് ഇക്കുറിയും അപകടം വഴിമാറിയത്.

മരച്ചില്ല വീണു വൈദ്യതി പോസ്റ്റും ലൈനുകളും തകര്‍ന്നു. ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. തകര്‍ന്ന വൈദ്യുതി ബന്ധം ഏറെവൈകി വൈകുന്നേരത്തോടെയാണ് പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. ഒരുമാസത്തിനിടെ ഇത് നാലാം തവണയാണ് കുളത്തുപ്പുഴ തെന്മല പാതയില്‍ മരം വീഴുന്നത്.

പാതയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ എണ്ണം നിരവധി ആണ്. ഇതില്‍ എപ്പോള്‍ വേണമെങ്കിലും പാതയിലേക്ക് വീണു അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളോ മരച്ചില്ലകളോ പോലും മുറിച്ചു നീക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മഴയും കാറ്റും വന്നാല്‍ അന്തര്‍ സംസ്ഥാന പാതയിലൂടെയുള്ള യാത്ര ഭീതിജനകവും ഭയാനകവുമാണ്.

പാതയില്‍ മിക്കയിടത്തും ജനവാസം ഇല്ലാത്തതിനാല്‍ തന്നെ മിക്കപ്പോഴും വാഹന യാത്രികരാണ് മരങ്ങള്‍ മുറിച്ചു നീക്കുന്നത്. അതുമല്ലെങ്കില്‍ ഇവര്‍ അറിയിച്ചതനുസരിച്ച് പോലീസോ ഫയര്‍ഫോഴ്സോ നാട്ടുകാരോ എത്തിയാകും മരം നീക്കം ചെയ്യുക.

അപകടങ്ങള്‍ പതിയിരിക്കുന്ന പാതയിലെ അപകടാകവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തിര പ്രാധാന്യം നല്‍കി മുറിച്ചു നീക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നുത്.