നീലേശ്വരം അങ്കക്കളരിയിൽ നെൽക്കൃഷി നശിപ്പിച്ച് പന്നിക്കൂട്ടം
Saturday, September 28, 2024 7:23 AM IST
നീലേശ്വരം: നഗരസഭാ പരിധിയിൽ പാലാത്തടത്തിന് സമീപം അങ്കക്കളരി വയലിൽ ഒരേക്കറോളം സ്ഥലത്തെ വളർച്ചയെത്തിയ നെൽക്കൃഷി കാട്ടുപന്നിക്കൂട്ടം ചവിട്ടിമെതിച്ച് നശിപ്പിച്ചു. ആഴ്ചകൾക്കുള്ളിൽ ജില്ലയിൽ മലയോര മേഖലയ്ക്കു പുറത്ത് മൂന്നാമത്തെ സ്ഥലത്താണ് പന്നിക്കൂട്ടം നെൽക്കൃഷി നശിപ്പിക്കുന്നത്. ഉദുമ മുല്ലച്ചേരിയിലും കുമ്പള ബംബ്രാണയിലുമായിരുന്നു ആദ്യ രണ്ട് സംഭവങ്ങൾ.

അങ്കക്കളരിയിൽ കെ.വി. ശാന്ത, പി.വി. കൃഷ്ണൻ, പി.വി. ചന്ദ്രമതി, ഇ.വി. അമ്പു, ടി.വി. ബാലാമണി, ടി.വി. ശങ്കരൻ, പി.വി. രുക്മിണി, പി.വി. ലക്ഷ്മി, ഇ.വി. ലക്ഷ്മി, അങ്കക്കളരി വേട്ടക്കൊരുമകൻ പാടാർകുളങ്ങര ഭഗവതിക്ഷേത്രം, കള്ളിപ്പാൽ വീട് തറവാട്, വടക്കേവീട് തറവാട്, ഇ.വി. മോഹനൻ എന്നിവരുടെ നെൽക്കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. നീലേശ്വരം കൃഷി ഓഫീസർ എ.ഒ. വേദിക സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

പുലർകാലങ്ങളിലം മറ്റും പന്നികൾ കൂട്ടത്തോടെ റോഡിലിറങ്ങുന്നത് നീലേശ്വരം-ഇടത്തോട് റോഡിലുൾപ്പെടെ വാഹനങ്ങൾക്ക് ഭീഷണിയാവുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. മലയോരത്തിനു പുറത്തുള്ള മറ്റിടങ്ങളിൽ സംഭവിച്ചതുപോലെ കാട്ടിൽ എണ്ണം പെരുകിയപ്പോൾ നാട്ടിലിറങ്ങി ഇവിടെത്തന്നെ പെറ്റുപെരുകിയ പന്നിക്കൂട്ടങ്ങളാണ് കൃഷിക്കും മനുഷ്യർക്കും ഭീഷണിയാകുന്നത്. ഉൾപ്രദേശങ്ങളിലെ കുറ്റിക്കാടുകളാണ് ഇവ താവളമാക്കുന്നത്.