ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദം: പുതിയ കെട്ടിട ശിലാസ്ഥാപനം 30 ന്
Saturday, September 28, 2024 7:23 AM IST
ചിറ്റാരിക്കാൽ: കുടുംബാരോഗ്യ കേന്ദ്രത്തിനായി കാസർഗോഡ് വികസനപാക്കേജിൽ നിന്ന് 3.45 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ഈ മാസം 30 ന് എം. രാജഗോപാലൻ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ഫിലോമിന ജോണി, സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് സെബാസ്റ്റ്യൻ, കെ.കെ. മോഹനൻ, മേഴ്‌സി മാണി എന്നിവർ പങ്കെടുക്കും.

സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ആർദ്രം പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ചിറ്റാരിക്കാൽ കുടുംബരോഗ്യ കേന്ദ്രം 1972 ൽ പണിതീർത്ത പഴയ കെട്ടിടത്തിലെ അസൗകര്യങ്ങൾക്കിടയിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടം പണിയുന്നതിനായി 2018 ൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 2.65 കോടി രൂപ അനുവദിച്ചെങ്കിലും അന്നത്തെ ഭരണസമിതി ആ തുക ഉപയോഗിച്ച് കെട്ടിടം പണിയാൻ തയാറാകാതെ 10 കോടി രൂപയുടെ മറ്റൊരു പ്ലാൻ സമർപ്പിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി പറഞ്ഞു.

അത് അംഗീകരിക്കപ്പെടാതിരുന്നതോടെ കെട്ടിടംപണി അനിശ്ചിതത്വത്തിലായി. 2023 ൽ നിലവിൽ വന്ന ഇപ്പോഴത്തെ ഭരണസമിതിയുടെ ഇടപെടലിനെ തുടർന്നാണ് വീണ്ടും 3.45 കോടി രൂപ അനുവദിച്ചുകിട്ടിയതെന്ന് അദ്ദേഹം അറിയിച്ചു.

പുതിയ കെട്ടിടത്തിന്‍റെ പണി പൂർത്തിയാക്കുന്നത്തോടെ മലയോരമേഖലയിലെ മികച്ച ആതുരാലയമായി മാറാൻ ചിറ്റാരിക്കാൽ ആരോഗ്യകേന്ദ്രത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.