കൈറ്റ് ബീച്ച് നിർമിച്ചത് നഗരസഭയുടെ അനുമതി വാങ്ങാതെയെന്ന് ഓഡിറ്റ് റിപ്പോർട്ട്
Wednesday, August 21, 2024 12:53 AM IST
കാഞ്ഞങ്ങാട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഹൊസ്ദുർഗ് കടപ്പുറത്ത് കൈറ്റ് ബീച്ച് നിർമിച്ചത് നഗരസഭയുടെ അനുമതി വാങ്ങാതെയെന്ന് സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ട്. നിർമാണത്തിന് മുൻകൂർ അനുമതി വാങ്ങുകയോ നിർമാണം പൂർത്തീകരിച്ചശേഷം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുകയോ വസ്തുനികുതി ഒടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

കേന്ദ്ര, സംസ്ഥാന സർക്കാർ കെട്ടിടങ്ങളുടെ കാര്യത്തിൽ പ്രവൃത്തി ആരംഭിക്കുന്നതിന് 30 ദിവസം മുമ്പ് നഗരസഭാ സെക്രട്ടറിക്ക് രൂപരേഖയും മറ്റ് വിവരങ്ങളും നൽകണമെന്നാണ് ചട്ടം. നിർമാണം പൂർത്തിയായിക്കഴിഞ്ഞ് കംപ്ലീഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കണം. പക്ഷേ കൈറ്റ് ബീച്ചിന്‍റെ കാര്യത്തിൽ ഇതൊന്നും നടന്നിട്ടില്ല. നഗരസഭയുടെ കൺമുന്നിൽ ഇത്രയും വലിയ നിർമാണ പ്രവർത്തനം നടന്നിട്ടും നഗരസഭാ അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാർച്ച് 13ന് മന്ത്രി മുഹമ്മദ് റിയാസ് ബീച്ചിന്‍റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ നഗരസഭാധ്യക്ഷയുൾപ്പെടെ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഹൊസ്ദുർഗ് കടപ്പുറത്ത് റവന്യൂ വകുപ്പിന്‍റെ അധീനതയിലുള്ള 25 സെന്‍റ് സ്ഥലത്താണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ 1.25 കോടി രൂപ ചെലവഴിച്ച് 200 ചതുരശ്ര മീറ്ററിലധികം വിസ്തീർണം വരുന്ന കെട്ടിടങ്ങളും അനുബന്ധ നിർമാണങ്ങളും നടത്തിയത്.

ഓഡിറ്റ് പരിശോധനയിൽ പിഴവ് കണ്ടെത്തിയതോടെ വിവാദത്തിൽ നിന്ന് തടിയൂരാൻ നഗരസഭയും ഡിടിപിസിയും ശ്രമം തുടങ്ങിയിട്ടുണ്ട്. നഗരസഭയുടെ അനുമതിക്കായുള്ള അപേക്ഷ അടുത്തദിവസം തന്നെ നല്കുമെന്നാണ് ഡിടിപിസി സെക്രട്ടറിയുടെ വിശദീകരണം.

ഉദ്ഘാടനം നടത്തിയതല്ലാതെ ബീച്ച് നിലവിൽ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്നും നഗരസഭയുടെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ തുറക്കുകയുള്ളൂവെന്നുമാണ് ഡിടിപിസി അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, നിർമാണം പൂർത്തിയാക്കിയതിനു ശേഷം നഗരസഭയ്ക്ക് അപേക്ഷ നല്കുമ്പോൾ അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഡിടിപിസിക്കും ബാധകമാവില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്.