ജില്ലാ പഞ്ചായത്തിന്‍റെ ഖാദിപ്രചാരണ പരിപാടിയില്‍ ലക്ഷങ്ങളുടെ നഷ്ടവും വ്യാപക ക്രമക്കേടും
Tuesday, August 20, 2024 1:42 AM IST
കാസര്‍ഗോഡ്: ഖാദിയുടെ പ്രചാരണത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയില്‍ നടന്നത് വന്‍ക്രമക്കേടും ലക്ഷങ്ങളുടെ നഷ്‌ടവുമെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. നെയ്ത്ത് കേന്ദ്രങ്ങളില്‍ തറികള്‍ സ്ഥാപിക്കാനും സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനും ലക്ഷ്യമിട്ട പദ്ധതി 44.01 ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന് സിഎജി കണ്ടെത്തി.
പദ്ധതിയുടെ സാധ്യതകള്‍ സംബന്ധിച്ച് യാതൊരുപഠനവും നടത്താതെ 100 തറികള്‍ സ്ഥാപിക്കുകയായിരുന്നു. അതില്‍ 45 തറികളും ഉപയോഗശൂന്യമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2017-18 വാര്‍ഷികപദ്ധതിയുടെ വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി 1.09 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത്. ഖാദി ബോര്‍ഡിന് കീഴിലുള്ള പയ്യന്നൂര്‍ ഖാദി കേന്ദ്രയില്‍ നിന്ന് 100 തറികളും അനുബന്ധ സാമഗ്രികളും വാങ്ങി സ്ഥാപിക്കാനുള്ള കരാര്‍ റെയ്ഡ്‌കോ ആണ് ഏറ്റെടുത്തത്.

ഇതില്‍ 45 എണ്ണവും പ്രവര്‍ത്തിക്കുന്നില്ലെന്ന് 2022ല്‍ കണ്ടെത്തി. എട്ടു തറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലെന്നും ഒരു തറിക്ക് പ്രവര്‍ത്തനസ്ഥലമില്ലെന്നും ഓഡിറ്റര്‍ കണ്ടെത്തി. തടിയില്‍ തീര്‍ത്ത പുതിയ തറികള്‍ സ്ഥാപിച്ച പലയിടങ്ങളിലും ആളുകള്‍ ഉപയോഗിക്കുന്നത് പഴയ ഇരുമ്പ് തറികളായിരുന്നു.

നിശ്ചിതസമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ റെയ്ഡ്‌കോയില്‍ നിന്നു പിഴത്തുക ഈടാക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെന്ന് മാത്രമല്ല, പദ്ധതി പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, നടത്തിപ്പ് ചുമതലയുള്ള ജില്ലാ ഖാദി വില്ലേജ് ഉദ്യോഗസ്ഥന്‍ റെയ്ഡ്‌കോയ്ക്ക് തിരികെ നല്‍കുകയും ചെയ്തു.

എല്ലാ തറികളും പ്രവർത്തിച്ചതിനുശേഷം മാത്രം പണം നല്‍കിയാല്‍ മതിയെന്ന പയ്യന്നൂര്‍ ഖാദി കേന്ദ്രയുടെ നിര്‍ദേശം അവഗണിച്ച്, തറികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതിനു മുമ്പുതന്നെ മുഴുവന്‍ പണവും കൈമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

പഞ്ചായത്തുകള്‍ ചൂണ്ടിക്കാണിച്ച ഇടങ്ങളില്‍ തറികള്‍ സ്ഥാപിച്ചു എന്നല്ലാതെ അതു പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സ്ഥലമുണ്ടോ എന്നുപോലും ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ല.

ഒരുലക്ഷത്തോളം വിലയുള്ള തറികള്‍ ഇതുമൂലം മാസങ്ങളോളം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നു.

മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതിനുശേഷമാണ് പലതും പ്രവര്‍ത്തിപ്പിക്കാനായത്. ഇങ്ങനെ ശിശുമന്ദിരത്തില്‍ സ്ഥാപിച്ച 12 തറികള്‍ ജോലിക്കാരില്ലാത്തതിനാല്‍ പൊളിച്ചുമാറ്റണമെന്ന് ഇതിനിടെ മടിക്കൈ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. പദ്ധതിയിലെ 24 തറികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതുതന്നെ 2022ലെ ഓഡിറ്റ് കണ്ടെത്തലുകള്‍ക്ക് ശേഷമാണ്.

കൂടാതെ 100 സ്ത്രീകളെ കണ്ടെത്തി പരിശീലനം നല്‍കാനും ഖാദിയുടെ പ്രചാരകരാക്കാനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നു.

എന്നാല്‍ 57 പേര്‍ മാത്രമാണ് പരിശീലനത്തിനെത്തിയത്. അതില്‍തന്നെ 28 പേര്‍ മാത്രമാണ് ജോലി ചെയ്യാന്‍ തയാറായത്. തൊഴിലുറപ്പ് പദ്ധതിയേക്കാള്‍ കുറഞ്ഞവേതനമാണ് കിട്ടുന്നത് എന്നതാണ് സ്ത്രീകളെ പിറകോട്ടുവലിച്ചത്.