മധൂർ പഞ്ചായത്ത് പ്രസിഡന്‍റിനെ മാറ്റാൻ ബിജെപി തീരുമാനം
Sunday, August 18, 2024 1:48 AM IST
കാസർഗോഡ്: നാളുകളായി വിവാദച്ചുഴിയിലായ മധൂർ പഞ്ചായത്തിൽ പ്രസിഡന്‍റിനെ മാറ്റാൻ ബിജെപി തീരുമാനം. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഗോപാലകൃഷ്ണ ആരോഗ്യപരമായ കാരണങ്ങളാൽ രാജിസന്നദ്ധത അറിയിച്ചതായാണ് പാർട്ടി നേതൃത്വത്തിന്‍റെ വിശദീകരണം. ഇതിനു പിന്നാലെ വൈസ് പ്രസിഡന്‍റ് സ്മിജ വിനോദിനെയും മാറ്റുമെന്നാണ് സൂചന.

ജില്ലയിൽ ബിജെപിയുടെ ഉറച്ച കോട്ടകളിലൊന്നായ മധൂർ പഞ്ചായത്തിൽ ഭരണനേതൃത്വത്തിനെതിരായി അടുത്തിടെ ഉയർന്ന അഴിമതിയാരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മറ്റു മേഖലകളിൽ നിന്ന് കൂടുതൽ വോട്ടുകൾ ലഭിച്ചപ്പോഴും പാർട്ടിയുടെ പരമ്പരാഗത മേഖലകളിലെ വോട്ട് കുറഞ്ഞത് ചർച്ചയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് നടപടികളുണ്ടായില്ലെങ്കിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഭരണനേതൃത്വത്തെ മാറ്റുന്നത്.

കാസർഗോഡ് നഗരത്തോടു ചേർന്നുകിടക്കുന്ന പഞ്ചായത്ത് ദശകങ്ങളായി ബിജെപി ഒറ്റയ്ക്ക് ഭരിക്കുകയാണ്. മാസങ്ങൾക്കു മുമ്പ് പഞ്ചായത്തിലെ വോട്ടർപട്ടിക അച്ചടിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഭരണനേതൃത്വത്തെ പിടിച്ചുകുലുക്കിയത്.

പരമാവധി 50000 രൂപ മാത്രം ചെലവ് വരുന്ന കാര്യത്തിന് എട്ടുലക്ഷം രൂപയുടെ ബില്ലാണ് ഭരണസമിതിക്കു മുമ്പാകെയെത്തിയത്. നാടെങ്ങും അച്ചടിസ്ഥാപനങ്ങൾ ഉണ്ടായിട്ടും വോട്ടർ‌പട്ടിക അച്ചടിക്കുന്നതിനുള്ള കരാർ ഇടുക്കി ജില്ലയിലെ സ്ഥാപനത്തിന്‍റെ പേരിൽ നല്കിയതും വിവാദമായി. ഇതിന്‍റെ ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കാണെന്ന് ചൂണ്ടിക്കാട്ടി ഭരണനേതൃത്വം തടിയൂരാൻ ശ്രമിച്ചെങ്കിലും തൊട്ടുപിന്നാലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സ്വകാര്യ കമ്പനിക്ക് കരാർ നല്കിയതും വിവാദമായി.

ആരോപണങ്ങളെ തുടർന്ന് തദ്ദേശവകുപ്പിന്‍റെ വിജിലൻസ് വിഭാഗം പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയിരുന്നു. സിപിഎമ്മും യുഡിഎഫും പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഭരണനേതൃത്വത്തിന്‍റെ കെടുകാര്യസ്ഥതയാണ് ഉദ്യോഗസ്ഥ അഴിമതിക്ക് വഴിതെളിക്കുന്നതെന്ന ആരോപണം ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു.

പ്രസിഡന്‍റിന്‍റെ രാജി വരുംദിവസങ്ങളിൽതന്നെ ഉണ്ടാകുമെന്നാണ് സൂചന. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്ത ശേഷമായിരിക്കും വൈസ് പ്രസിഡന്‍റ് രാജിവെക്കുക. പഞ്ചായത്തിൽ ആകെയുള്ള 20 സീറ്റിൽ 13 എണ്ണവും ബിജെപിക്കായതിനാൽ പുതിയ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കാൻ പ്രയാസമില്ല.

മറുപക്ഷത്ത് സിപിഎമ്മിന് നാലും ലീഗിന് രണ്ടും കോൺഗ്രസിന് ഒന്നും അംഗങ്ങളാണ് ഉള്ളത്.