പുതുതലമുറ സ്വാതന്ത്ര്യത്തിന്‍റെ കാവലാളാകണം: മന്ത്രി കൃഷ്ണന്‍കുട്ടി
Saturday, August 17, 2024 7:51 AM IST
കാസര്‍ഗോഡ്: മുന്‍ തലമുറകള്‍ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്‍റെ കൈത്തിരി അണയാതിരിക്കാന്‍ ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും പുതുതലമുറ സ്വാതന്ത്ര്യത്തിന്‍റെ കാവലാളാകുകയും വേണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

അരാഷ്ട്രീയ ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ പുതുമനസുകളുടെ ചിന്താധാരയെ സ്വാധീനിക്കാനാകണം. മാനവികതയ്ക്ക് ക്ഷതമേല്‍ക്കുമ്പോള്‍ അവിടെ ജനാധിപത്യത്തിന്‍റെ മരണമണിയായിരിക്കും ആദ്യം മുഴങ്ങുകയെന്ന് മറക്കാതിരിക്കണമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടില്‍ സംഭവിച്ച സമാനതകളില്ലാത്ത ദുരന്തം എല്ലാവരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണ്. തകര്‍ന്ന നാടിനെ പുനര്‍ നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രണ്ടു പ്രളയങ്ങളും കോവിഡും അതിജീവിച്ച നാം ഒറ്റക്കെട്ടായി നിന്ന് ഈ ദുരന്തവും അതിജീവിക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് മന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.

രാജ്യത്തെ നാനാ ജാതി മതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ വേണ്ട രീതിയില്‍ സ്വരൂപിക്കാതെ നടത്തുന്ന ഏക സിവില്‍ കോഡ്, കേന്ദ്ര വഖഫ് നിയമഭേദഗതി പോലുള്ള പ്രഖ്യാപനങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യപങ്കാളിത്തവും അനിവാര്യമായിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസില്‍ ഭീതിയും ആശങ്കയും പരത്തുന്ന നടപടി ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി പി.ബിജോയ് എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എ.കെ.എം.അഷറഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍, കാസര്‍ഗോഡ് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് ഖാദര്‍ ബദരിയ, സമരസേനാനികളായ ക്യാപ്റ്റന്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഗോപാലന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍ഗോഡ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ നളിനാക്ഷന്‍ പരേഡ് നയിച്ചു. മേല്‍പറമ്പ എസ്‌ഐ അനീഷ് സെക്കന്‍റ് കമാന്‍ഡറായി.

ഫോഴ്‌സ് വിഭാഗത്തില്‍ ബദിയഡുക്ക റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍ രാജ് നയിച്ച എക്‌സൈസ് പ്ലാറ്റൂണും സീനിയര്‍ ഡിവിഷന്‍ എന്‍സിസി വിഭാഗത്തില്‍ നന്ദകിഷോര്‍ നയിച്ച നെഹ്‌റു കോളജ് സീനിയര്‍ ഡിവിഷന്‍ എന്‍സിസി പ്ലാറ്റൂണും ജൂണിയര്‍ ഡിവിഷന്‍ എന്‍സിസി വിഭാഗത്തില്‍ രാജാസ് സ്‌കൂളിലെ ജൂണിയര്‍ ഡിവിഷന്‍ എന്‍സിസി നേവല്‍വിംഗ് പ്ലാറ്റൂണും സ്റ്റുഡന്‍റ് പോലീസ് വിഭാഗത്തില്‍ പ്രജ്വല്‍ നയിച്ച ഇരിയണ്ണി ജിവിഎച്ച്എസ്എസ് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്ലാറ്റൂണും ട്രോഫികള്‍ ഏറ്റുവാങ്ങി.