കരിന്തളം 400 കെവി സബ്‌സ്റ്റേഷനും ലൈനും യാഥാർഥ്യമാക്കും: മന്ത്രി
Saturday, August 17, 2024 7:51 AM IST
കാസര്‍ഗോഡ്: ഉഡുപ്പി-കാസര്‍ഗോഡ്, കരിന്തളം-വയനാട് 400 കെവി ലൈന്‍ നിര്‍മാണവും കരിന്തളം 400 കെവി സബ്‌സ്റ്റേഷന്‍ നിര്‍മാണവും കേരള സര്‍ക്കാരിന്‍റെ ഈ ഭരണകാലത്ത് പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന വിഷയത്തിലെ തര്‍ക്ക പരിഹാരത്തിന് കെഎസ്ഇബി തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഉത്തരമലബാറിന്‍റെയും കാസര്‍ഗോഡിന്‍റെയും വൈദ്യുതി മേഖലയുടെ കുതിപ്പിന് മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതി തടസപ്പെടുത്താത്ത രീതിയില്‍ സമവായത്തിലൂടെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 831.26 മെഗാവാട്ട് അധിക ഉത്പാദനശേഷി കൈവരിച്ചിട്ടുണ്ട്.
ഇതില്‍ 782.71 മെഗാവാട്ട് സൗരോര്‍ജ്ജത്തില്‍ നിന്നും 48.55 മെഗാവാട്ട് ജല വൈദ്യുതി പദ്ധതികളില്‍ നിന്നുമാണ് ഉത്പാദിപ്പിച്ചത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി 40 മെഗാ വാട്ട് ശേഷിയുള്ള തോട്ടിയാര്‍ എന്നീ ജലവൈദ്യുതി പദ്ധതികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഈ പദ്ധതികള്‍ ഉള്‍പ്പെടെ 21 മെഗാവാട്ട് ശേഷിയുള്ള ഒമ്പതു ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. 2000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി പദ്ധതികളും 3000 മെഗാ ശേഷിയുള്ള സൗരോര്‍ജ പദ്ധതികളും നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍, ഫ്‌ളോട്ടിംഗ് സോളാര്‍ നിലയങ്ങള്‍, കാറ്റില്‍ നിന്നും വൈദ്യുതി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വൈദ്യുതി ഉത്പാദനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. അടുത്ത മൂന്നു പതിറ്റാണ്ട് കാലത്തെ വൈദ്യുതി ആവശ്യ നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി പ്രസരണ മേഖലയില്‍ പൂര്‍ത്തിയാകുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 21 സബ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും 29 സബ്‌സ്റ്റേഷനുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തുവെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.