വിഎച്ച്എസ്ഇയിൽ ഒഴിഞ്ഞുകിടക്കുന്നത് 741 സീറ്റുകൾ
Thursday, June 27, 2024 1:26 AM IST
കാസർഗോഡ്: ഹയർ സെക്കൻഡറിയിൽ സീറ്റ് കിട്ടുന്നില്ലെന്ന പരാതികളുയരുമ്പോഴും ജില്ലയിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിഞ്ഞുകിടക്കുന്നത് 741 സീറ്റുകൾ.

മികച്ച ഉപരിപഠന സാധ്യതയും തൊഴിൽ സാധ്യതയുമെല്ലാം ഉണ്ടായിട്ടും വിഎച്ച്എസ്ഇ കോഴ്സുകളോടുള്ള പരമ്പരാഗതമായ താത്പര്യക്കുറവ് മാറ്റമില്ലാതെ തുടരുകയാണ്.

സാധാരണ സിലബസിലുള്ള ഹയർ സെക്കൻഡറി പഠനത്തോടൊപ്പം ഒരു തൊഴിൽ നൈപുണ്യ കോഴ്സ് കൂടി പഠിക്കാൻ അവസരമൊരുക്കുന്നതാണ് വിഎച്ച്എസ്ഇയുടെ പ്രത്യേകത. പഠനം പൂർത്തിയാക്കി കഴിയുമ്പോൾ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനോടൊപ്പം കേന്ദ്ര സർക്കാരിന്‍റെ നാഷനൽ സ്കിൽ ഡവലപ്മെന്‍റ് കൗൺസിൽ നൽകുന്ന രാജ്യാന്തരതലത്തിൽ അംഗീകാരമുള്ള സ്കിൽ സർട്ടിഫിക്കറ്റ് കൂടി ലഭിക്കും.

ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവയടങ്ങുന്ന എൻജിനീയറിംഗ് ഗ്രൂപ്പ്; ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ അടങ്ങിയ അഗ്രികൾച്ചർ, പാരാമെഡിക്കൽ ഗ്രൂപ്പ്; ഹ്യുമാനിറ്റീസ് ഉൾപ്പെട്ട മൂന്നാം ഗ്രൂപ്പ്; കോമേഴ്സ് വിഷയങ്ങളടങ്ങിയ നാലാം ഗ്രൂപ്പ് എന്നിവയാണ് പ്രധാന കോമ്പിനേഷനുകൾ.

ഓരോന്നിനുമൊപ്പം തൊഴിൽ നൈപുണ്യ കോഴ്സുകളും ഉണ്ടാകും. കോഴ്സ് പൂർത്തിയാക്കി കഴിയുമ്പോൾ ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ഉപരിപഠന സാധ്യതയുണ്ടാകും.

അഗ്രിക്കൾച്ചറൽ അസിസ്റ്റന്‍റ് പോലുള്ള തസ്തികകളിലേക്കുള്ള പി.എസ്.സിയുടെ അടിസ്ഥാന യോഗ്യതയും വിഎച്ച്എസ്ഇ അഗ്രിക്കൾച്ചർ ആണ്. ജില്ലയിൽ ആകെ 22 സ്കൂളുകളിലായി 1590 സീറ്റുകളാണ് ഉള്ളത്.

മൂന്നാംഘട്ട അലോട്ട്മെന്‍റ് പൂർത്തിയായപ്പോൾ ഇവയിലേക്ക് പ്രവേശനം നേടിയത് 849 കുട്ടികൾ മാത്രമാണ്. എല്ലാ സ്കൂളുകളിലും സീറ്റുകൾ ഒഴിവുണ്ട്.