ചെറുവത്തൂരിൽ ഇന്നുമുതൽ ട്രാഫിക് പരിഷ്കരണം
Wednesday, June 26, 2024 12:56 AM IST
ചെറുവത്തൂർ: ദേശീയപാതാ നവീകരണ ഭാഗമായി ഗതാഗതം തിരിച്ചു വിട്ട് ടൗണിൽ ഇന്ന് മുതൽ പുതിയ ട്രാഫിക് പരിഷ്കാരം. ഗതാഗത കുരുക്കും അപകടങ്ങളും പതിവാകുന്നത് ചൂണ്ടിക്കാട്ടി വ്യാപാരികളും ജനപ്രതിനിധികളും ജില്ലാ ഭരണകൂടത്തിനും പോലീസിനും നൽകിയ പരാതിയിലാണ് നടപടി. പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

ടൗണിലെത്തുന്ന ബസുകളടക്കമുള്ള വാഹനങ്ങൾക്ക് പുതിയ യാത്രാ നിയന്ത്രണമേർപ്പെടുത്തിയാണ് ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നത്. നീലേശ്വരം ഭാഗത്തു നിന്ന് വരുന്ന ബസുകൾ പഴയ ദേശീയപാത വഴി സ്റ്റാൻഡിന്‍റെ കിഴക്കേ കവാടത്തിൽ കൂടി അകത്ത് കടന്ന് പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യണം. തൃക്കരിപ്പൂർ, പയ്യന്നൂർ ഭാഗങ്ങളിൽ

നിന്നുള്ള ബസുകൾ പഞ്ചായത്ത് കാര്യാലയത്തിന്‍റെ മുന്നിലൂടെ വന്ന് സ്റ്റാൻഡിന്‍റെ കിഴക്ക് ഭാഗത്തുകൂടി അകത്ത് കടന്ന് പാക്കനാർ ടാക്കീസിന്‍റെ പരിസരത്തുള്ള കവാടം വഴി പഴയ ദേശീയ പാതയിൽ പ്രവേശിച്ച് വടക്കോട്ട് പോകണം. ചീമേനി ഭാഗത്തുനിന്നുള്ള ബസുകൾ കിഴക്കുഭാഗത്തെ കവാടം വഴി പ്രവേശിച്ച് പാക്കനാർ ടാക്കീസിന്‍റെ പരിസര കവാടം വഴി ചീമേനി ഭാഗത്തേക്ക് തിരിച്ചുപോകണം. പടന്ന, മടക്കര തൃക്കരിപ്പൂർ ഭാഗത്തുനിന്നുള്ള ബസുകൾ കിഴക്കുഭാഗത്തുകൂടി പ്രവേശിച്ച് പടിഞ്ഞാറു വശത്തുകൂടി പുറത്തുകടക്കണം.

ബസ് സ്റ്റാൻഡിന്‍റെ പ്രവേശന കവാടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായും നിരോധിക്കും. യോഗത്തിൽ പഞ്ചായത്ത് അധികൃതർ, മോട്ടോർ വാഹന ഉദ്യോഗസ്ഥർ, വ്യാപാരി നേതാക്കൾ, ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ, പോലീസ് തുടങ്ങി വിവിധ തലങ്ങളിലുള്ളവർ പങ്കെടുത്തു.

ചെറുവത്തൂർ ടൗണിൽ പോലീസ് ഔട്ട് പോസ്റ്റ് അനുവദിക്കുന്നതിനും പഴയ ദേശീയപാത ചെറുവത്തൂർ കൊവ്വൽ പള്ളി മുതൽ പിലിക്കോട് മട്ടലായി വരെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി സർക്കാരിന് നിവേദനം നൽകാനും യോഗത്തിൽ പങ്കെടുത്ത വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.