സിഐടിയു നേതാവിന്‍റെ വീട്ടില്‍ കവര്‍ച്ച: പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍
Saturday, June 29, 2024 2:05 AM IST
നീലേശ്വരം: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി 12 മണിക്കൂറിനകം പിടിയില്‍. കൊല്ലം കൊട്ടാരക്കര എഴുകോണ്‍ ഇടക്കിടം സ്വദേശി അഭിരാജ് (29) നെയാണ് കോഴിക്കോട് വെച്ച് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുത്തു.

നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്‍ (സിഐടിയു) നീലേശ്വരം മുനിസിപ്പല്‍ സെക്രട്ടറി ഒ.വി.രവീന്ദ്രന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച ഉ്ചകഴിഞ്ഞ് 3.30നും 4.30നും ഇടയിലാണ് കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്‍റെ പൂട്ടുതകര്‍ത്ത് വീടിനകത്തു കയറിയ പ്രതി വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്. 20 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു.

മോഷ്ടാവിന്‍റെ വ്യക്തമായ ചിത്രം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍

പോലീസിന് ഏറെ സഹായകരമായത്. രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ കുട്ടികളുടെ പിടിഎ യോഗം നടക്കുന്നതിനാല്‍ ബങ്കളം കക്കാട്ട് ഗവ.സ്‌കൂളിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്.

തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പില്‍ ജോലി ചെയ്യുന്ന മകള്‍ രമ്യയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.

ചാളക്കടവ് ഒഴിഞ്ഞാല തറവാട്ടില്‍ അടുത്തിടെ നടന്ന കളിയാട്ടത്തിന്‍റെ ഭണ്ഡാരം വരവ് തുകയാണ് മോഷണം പോയത്. തറവാട് സെക്രട്ടറി കൂടിയായ രവീന്ദ്രന്‍റെ വീട്ടിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

ഇതു കൂടാതെ ജില്ലയിലെ രണ്ടു മോഷണകേസുകളില്‍ കൂടി അഭിരാജ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അമ്പലത്തറ പാറപ്പള്ളി കാട്ടിപ്പാറയിലെ ടി.എം.അബ്ദുള്‍ റഹ്‌മാന്‍റെ വീട് കുത്തിതുറന്ന് 30,000 രൂപ മോഷ്ടിച്ചിരുന്നു. ബേക്കല്‍ കോട്ടിക്കുളം മുദിയക്കാലില്‍ കെ.വി.ബാലകൃഷ്ണന്‍റെ വീട് കുത്തിതുറന്ന് 25,000 രൂപയും ഇയാള്‍ കവര്‍ന്നിരുന്നു.