ബിരിക്കുളം സ്കൂൾ ഏറ്റെടുക്കുന്നതിൽനിന്ന് സർക്കാർ പിൻവലിയുന്നതായി സൂചന
Friday, June 28, 2024 7:13 AM IST
പരപ്പ: വിവാദത്തിലായ ബിരിക്കുളം എയുപി സ്കൂൾ ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻവലിയുന്നതായി സൂചന. കിനാനൂർ സെക്കൻഡ് ഗ്രാമസേവാസംഘം ട്രസ്റ്റിനാണ് നിലവിൽ സ്കൂളിന്‍റെ ഉടമസ്ഥാവകാശമെന്നും സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി നിലവിലില്ലെന്നുമാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ സബ്മിഷന് മറുപടിയായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചത്.

സ്കൂൾ നടത്തിപ്പിനാവശ്യമായ ഭൂമി മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിൽ ഇല്ലാത്തതിനാലും സർക്കാർ ഭൂമി കൈയേറിയാണ് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളതെന്ന് റവന്യൂ വകുപ്പിന്‍റെ റിപ്പോർട്ട് ഉള്ളതിനാലും സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതു സംബന്ധിച്ച് മാനേജ്മെന്‍റുമായും പരാതിക്കാരുമായും ചർച്ച നടത്തി തീരുമാനമെടുക്കണമെന്നായിരുന്നു കോൺഗ്രസ് നേതാവ് സി.ഒ.സജി സമർപ്പിച്ച പരാതിയിൽ ഹൈക്കോടതിയുടെ ഉത്തരവ്. സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നുതന്നെ ഈ വിധിയിൽ നിർബന്ധമായി പറഞ്ഞിട്ടില്ലെന്ന കാര്യമാണ് വിദ്യാഭ്യാസമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നത്.

അതേസമയം സർക്കാർ ഭൂമി കൈയേറിയാണ് സ്കൂളിന്‍റെ കെട്ടിടങ്ങളും കളിസ്ഥലവും നിർമിച്ചിട്ടുള്ളതെന്നും ഇവ ഒഴിപ്പിക്കുന്നത് സ്കൂളിന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതാണ് അഭികാമ്യമെന്നുമുള്ള റിപ്പോർട്ട് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആഴ്ചകൾക്കുമുമ്പ് വെള്ളരിക്കുണ്ട് തഹസിൽദാർ ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. ഇക്കാര്യം ഇതുവരെ വിദ്യാഭ്യാസവകുപ്പിന്‍റെ പരിഗണനയിലെത്തിയിട്ടില്ലെന്ന നിലയിലാണ് മന്ത്രി മറുപടി നല്കിയിരിക്കുന്നത്.

ഇവിടെ ഒരു സ്കൂൾ തുടങ്ങുന്നതിനായി സർക്കാർ അനുവദിച്ച നാലേക്കർ സ്ഥലത്താണ് ട്രസ്റ്റിനു കീഴിൽ സ്കൂൾ തുടങ്ങിയതെന്നും മാനേജ്മെന്‍റിന് സ്വന്തമായുള്ള 26 സെന്‍റ് സ്ഥലവും ചേർത്ത് ആകെ നാലേക്കർ 26 സെന്‍റ് ഭൂമിയിലാണ് ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്നതെന്നുമാണ് നിയമസഭയിൽ മന്ത്രി നല്കിയ മറുപടിയിൽ പറയുന്നത്. മാനേജ്മെന്‍റ് സർക്കാർ ഭൂമി കൈയേറിയിട്ടില്ലെന്നും നേരെമറിച്ച് സർക്കാർ തന്നെ മാനേജ്മെന്‍റിന് അനുവദിച്ചതാണ് ഈ ഭൂമിയെന്നുമാണ് ഇതിൽ പറയുന്നത്.

അതേസമയം ഈ രീതിയിൽ പഴയ മാനേജ്മെന്‍റിനോ ഇപ്പോഴത്തെ മാനേജ്മെന്‍റിനോ സർക്കാർ ഭൂമി അനുവദിച്ചതിന് തെളിവുകളോ രേഖകളോ ഒന്നും ലഭ്യമല്ലെന്നാണ് റവന്യു വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് തെളിവെടുപ്പ് നടത്തിയിട്ടും പലതവണ അവസരം നല്കിയിട്ടും രേഖകളൊന്നും ഹാജരാക്കാൻ മാനേജ്മെന്‍റിന് സാധിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഭൂമി കൈയേറിയതാണെന്നു കാണിച്ച് തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചത്.

സിപിഎം നിയന്ത്രണത്തിലാണ് കിനാനൂർ സെക്കൻഡ് ഗ്രാമസേവാസംഘം ട്രസ്റ്റ് പ്രവർത്തിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവിനു ശേഷം സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന നിലപാടാണ് ഒരുവിഭാഗം പാർട്ടി നേതാക്കളും പ്രവർത്തകരും സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിൽ പാർട്ടിതലത്തിൽ തന്നെ ധാരണയുണ്ടായതായും സൂചനകളുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ യാതൊരു ധാരണയുമുണ്ടായിട്ടില്ലെന്നും സ്കൂൾ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിൽ തന്നെ തുടരുമെന്നുമുള്ള സൂചനയാണ് വിദ്യാഭ്യാസമന്ത്രിയുടെ മറുപടിയിൽനിന്നും വ്യക്തമാകുന്നത്. സ്കൂൾ വിട്ടുകൊടുക്കുന്നതിനെതിരായി നിലവിൽ ട്രസ്റ്റിന്‍റെ നിയന്ത്രണമുള്ള ഒരു വിഭാഗം നേതാക്കൾ ചെലുത്തിയ സമ്മർദം ഫലം കാണുന്നതായാണ് സൂചന.

സർക്കാർ ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നതിനിടയിൽ സ്കൂളിൽ നിലവിലുള്ള മൂന്ന് അധ്യാപക ഒഴിവുകളിൽ നിയമനങ്ങൾ നടത്താനുള്ള മാനേജ്മെന്‍റ് നീക്കത്തിന്‍റെ കാര്യത്തിലും സർക്കാർ അജ്ഞത നടിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഒരു തസ്തികയിൽ മാത്രമാണ് നിയമനം നടന്നിട്ടുള്ളതെന്നും നിലവിൽ ഒഴിവുകളൊന്നുമില്ലെന്നുമാണ് വിദ്യാഭ്യാസമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.

നിയമനങ്ങൾ നടത്താനുള്ള നീക്കം പാർട്ടിക്കുള്ളിലും വിവാദമായതിനെ തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ പാർട്ടി പ്രവർത്തനത്തിൽനിന്ന് വിട്ടുനില്ക്കുകയും ആറ് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നല്കുകയും ചെയ്തിരുന്നു.