പെരിയ കൂവരയില്‍ ഉരുള്‍പൊട്ടല്‍; വ്യാപകനാശം
Friday, June 28, 2024 7:24 AM IST
പെരിയ (കാസര്‍ഗോഡ്): പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ മൂന്നാംകടവ് പാലത്തിനു സമീപത്തെ കൂവരയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. ഇന്നലെ രാവിലെ ഏഴോടെ മോഹനന്‍ വെളുത്തോളിയുടെ പറമ്പിലാണ് ഉരുള്‍പൊട്ടിയത്.

തൊട്ടടുത്തുള്ള ചോയിച്ചിയുടെ പറമ്പിലെ കിണറും കുഴല്‍ക്കിണറും ഉരുള്‍പൊട്ടലിനെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിൽ പൂര്‍ണമായും തകർന്നു. രണ്ടു കിണറ്റിലുമുണ്ടായിരുന്ന പമ്പ് സെറ്റ് മണ്ണിനടിയില്‍പ്പെട്ടു. കുഴല്‍ക്കിണറിന്‍റെ പൈപ്പ് ഒലിച്ചുപോയി.

ഇതിനുതാഴെയുള്ള ലീലാമണിയുടെ ഉടമസ്ഥതയിലുള്ള കുളവും മണ്ണിടിഞ്ഞ് പൂര്‍ണമായും തകർന്ന നിലയിലാണ്. ഇവിടെ പമ്പ്‌സെറ്റ് മണ്ണിനടിയിലായി. സമീപത്തെ അഞ്ചു കുടുംബങ്ങള്‍ കുടിവെള്ളത്തിനും കൃഷിക്കുമായി ആശ്രയിക്കുന്ന കുളമാണിത്. കൂടാതെ രമണിയുടെ 20 കവുങ്ങ്, 10 തെങ്ങ്, നിരവധി വാഴകള്‍ എന്നിവ നശിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.കാര്‍ത്യായനി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.