കലുങ്ക് പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥർ; പ്രതിഷേധവുമായി നാട്ടുകാർ
Wednesday, June 26, 2024 12:56 AM IST
വെള്ളരിക്കുണ്ട്: റോഡ് നിർമാണത്തിനിടെ പൊതുമരാമത്ത്‌ വകുപ്പ് കലുങ്ക് നിർമിച്ചത് സ്വകാര്യവ്യക്തിയുടെ സ്ഥലം കൈയേറിയാണെന്ന പരാതിയിൽ ചെറുപുഴ - ഒടയംചാൽ റോഡിലെ വെള്ളരിക്കുണ്ട് സബ്ട്രഷറി ജംഗ്ഷനിലെ കലുങ്ക് പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഉത്തരവ്. കലുങ്ക് പൊളിച്ചുമാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി ചൊവ്വാഴ്ച്ച രാവിലെ വെള്ളരിക്കുണ്ടിൽ എത്തിയ പൊതുമരാമത്ത്‌ എക്‌സിക്യുട്ടീവ് എൻജിനി‍യർ രസ്നൽ അലി, അസി.എക്‌സിക്യുട്ടീവ് എൻജിനിയർ ഫ്രാൻസിസ് ജോർജ്, അസി.എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ അടക്കമുള്ള നാട്ടുകാർ പ്രതിഷേധം അറിയിച്ചു.

നിരവധി വാഹനങ്ങൾ ഓടുന്ന പ്രധാന റോഡ് ആയ ചെറുപുഴ - ഒടയംചാൽ റോഡിലെ കലുങ്ക് പൊളിച്ചുമാറ്റാൻ അനുവദിക്കില്ലെന്നും കയ്യേറ്റക്കാരെയും നിയമങ്ങൾ ലംഘിച്ചുകൊണ്ട് കെട്ടിടനിർമാണപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെയും ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ ആർജവം കാണിക്കണമെന്നും ആവശ്യപ്പെട്ട് സർവകക്ഷി യോഗംചേർന്നു.

കാലാകാലങ്ങളായി മഴക്കാലത്ത്‌ വെള്ളം ഒഴുകിയിരുന്ന സബ് ട്രഷറി ജംഗ്ഷനിലെ കലുങ്ക് റോഡ് നവീകരണത്തിനിടെ തന്‍റെ സ്ഥലം കൈയേറി ഗതിമാറ്റി നിർമിച്ചതാണെന്നും ആകെയുള്ള ഭൂമി തിരികെ ലഭിക്കാൻ കലുങ്ക് പൊളിച്ചു മാറ്റി വെള്ളം മറ്റൊരു വഴി ഒഴുക്കിവിടണമെന്നും കാണിച്ച് മാലോം സ്വദേശി മൈലാടൂർ അലക്സാണ്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്.

മുൻപ് വെള്ളം ഒഴുകിയ കലുങ്ക് സ്വകാര്യവ്യക്തിയുടെ താൽപര്യാർത്ഥം റോഡ് നവീകരണത്തിനിടെ അന്നത്തെ വകുപ്പ് ഉദ്യോഗസ്ഥർ ഗതിമാറ്റി നിർമിച്ചതാണെന്നാണ് പരാതിക്കാരൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്. എന്നാൽ കലുങ്ക് പൊളിച്ചു മാറ്റണമെന്ന ഹൈക്കോടതിയുടെ സുപ്രധാനവിധി വരുന്നതിന് മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ചർച്ചപോലും പഞ്ചായത്ത് തലത്തിലോ പ്രാദേശിക തലത്തിലോ നടന്നില്ല. ഇത് ഉദ്യോഗസ്ഥരുടെയും പരാതിക്കാരന്‍റെയും ഒത്തു കളി ആണെന്നും ആരോപണമുണ്ട്.

സർവകക്ഷി യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു.
പൗരസമിതി കോഓർഡിനേറ്റർ ജോർജ് തോമസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രൻ വിളയിൽ, ബാബു കോഹിനൂർ, എ.സി.എ.ലത്തീഫ്, പി.കെ.സുമേഷ്, വാർഡ് മെംബർ കെ.ആർ.വിനു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് തോമസ് ചെറിയാൻ, ജിമ്മി എടപ്പാടി, ബാബു കല്ലറക്കൽ, ജിജി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.