കൃഷിനാശം: നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് മന്ത്രി
Wednesday, June 26, 2024 12:56 AM IST
ഇരിട്ടി: കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം പരമാവധി വേഗത്തില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കൃഷി മന്ത്രി പി. പ്രസാദ്. നിയമസഭ ചോദ്യോത്തര വേളയില്‍ സണ്ണി ജോസഫ്‌ എംഎല്‍എയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രകൃതിക്ഷോഭം, രോഗങ്ങൾ, വന്യമൃഗശല്യം എന്നീ കാരണങ്ങളാൽ സംഭവിക്കുന്ന കൃഷിനാശങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണ്. വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായവർക്കു പോലും സമയബന്ധിതമായി നഷ്ട പരിഹാരം ലഭിക്കുന്നില്ല.

സമയബന്ധിതമായി നഷ്ട പരിഹാര തുക വർധിപ്പിച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് സണ്ണി ജോസഫ്‌ എംഎൽഎ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

പൂര്‍ണമായി കൃഷിനാശം ഉണ്ടാകുമ്പോള്‍ മാത്രം സഹായം എന്നത് മാറിയിട്ട് കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ വെതര്‍ സ്റ്റേഷനുകള്‍ വഴി തിട്ടപ്പെടുത്തി അതിനനുസരിച്ച് ഉത്‌പാദനത്തില്‍ കുറവുവരും എന്ന് കണക്കുകൂട്ടി നഷ്ടപരിഹാരം നല്‍കുന്ന രീതിയും ആരംഭിച്ചിട്ടുണ്ട്.
14 ജില്ലകളെയും 27 പുതിയ വിളകളെയും കൂടി നഷ്ടപരിഹാര പാക്കേജിൽ ഉള്‍പ്പെടുത്തി നഷ്ടപരിഹാര തുക പരമാവധി വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.