കുരങ്ങനെതിരേ പരാതി നല്കാൻ ഒരു ഗ്രാമം
Thursday, June 20, 2024 1:28 AM IST
സ്വന്തം ലേഖകൻ

ചെറുപുഴ: നാട്ടുകാരുടെ ഓമനയായിരുന്ന കാനംവയലിലെ രാമൻ എന്ന ഹനുമാൻ കുരങ്ങ് ഇപ്പോൾ അക്രമകാരിയായതോടെ പരിക്കേറ്റത് നിരവധിയാളുകൾക്ക്. ഇന്നലെ രാവിലെ സ്കൂളിലേക്ക് ബസുകയറാൻ പോകുകയായിരുന്ന കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ജോസഫ് ടിജോയെ പിന്നിൽ നിന്നെക്കി കുരങ്ങ് ആക്രമിച്ചു. കൈയിലും കാലിലും മാന്തിയും കടിച്ചും പരിക്കേല്പിച്ചു. ഇതുരണ്ടാം തവണയാണ് ജോസഫിനെ കുരങ്ങ് ആക്രമിക്കുന്നത്. ജോസഫ് പെരിങ്ങോം താലൂക്ക് ആശുപത്രിയിലെത്തി ചികിത്സതേടി. പോലീസിൽ പരാതിയും നൽകി.

ആദ്യത്തെ ആക്രമണത്തെ തുടർന്ന് ജോസഫ് പ്രതിരോധ കുത്തിവയ്പ് എടുത്തുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് രണ്ടാമതും ജോസഫിനെ ആക്രമിക്കുന്നത്. ഇതിന് മുന്പും പല കുട്ടികളേയും കുരങ്ങ് ആക്രമിച്ച് പരിക്കേല്പിച്ചിട്ടുണ്ട്. സ്ത്രീകളേയും ഉപദ്രവിക്കുന്നുണ്ട്. ഇതിനാൽ രാവിലെയുള്ള നടത്തം പോലും പലരും ഉപേക്ഷിച്ചു.

കുട്ടികളെ വീടിന് പുറത്തിറക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. പച്ചക്കറികൾ ഒന്നുപോലും നിർത്തില്ല. മുഴുവൻ പറിച്ച് നശിപ്പിക്കും. കൊക്കോ, വാഴ എല്ലാം നശിപ്പിക്കുന്നു. കോഴി, ആട് എന്നിവയെ എല്ലാം ആക്രമിക്കുന്നു. വലിയ മരങ്ങളിൽക്കയറി വീടുകളുടെയും കടകളുടെയും മുകളിലേയ്ക്ക് ചാടുന്നതിനാൽ ഓടുകൾ പൊട്ടുകയും അലുമിനിയം ഷീറ്റുകൾ ഉൾപ്പെടെ തകരുകയും ചെയ്യുന്നു.

കാനംവയലിലും ഇപ്പോൾ ഇവൻ പ്രശ്നക്കാരനായി മാറിയിരിക്കുന്നു. കൂട്ടം തെറ്റി ചെറുതായിരുന്നപ്പോൾ ഇവിടെയെത്തിയ കുരങ്ങിനെ ഇവിടെയുള്ളവരാണ് ഭക്ഷണം കൊടുത്ത് സംരക്ഷിച്ചത്. രാമൻ എന്ന പേരുമിട്ടു. നാട്ടുകാരുടെ ഓമനയായ ഹനുമാൻ കുരങ്ങിനെക്കുറിച്ച് ദീപിക മുൻപ് വാർത്ത ചെയ്തിരുന്നു. ഇപ്പോഴും രാമാ എന്ന് കാനംവയലുകാർ വിളിച്ചാൽ കുരങ്ങ് ഓടിയെത്തും. എന്നാൽ ഇന്ന് ഇവൻ എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്. കാനംവയലിലെത്തുന്ന സഞ്ചാരികളേയും ഇവൻ ആക്രമിക്കുന്നു.

കഴിഞ്ഞ ദിവസം കാനംവയലിലെത്തിയ നാലുയുവാക്കളെ ആക്രമിച്ചിരുന്നു. ഇവർ ഭയന്ന് നിലവിളിച്ച് ഓടി സമീപത്തെ വീടുകളിൽക്കയറിയാണ് രക്ഷപ്പെട്ടത്. ഒരു കുരങ്ങു കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് നാട്. നാട്ടുകാർ മാസ് പെറ്റീഷൻ തയാറാക്കി ചെറുപുഴ പഞ്ചായത്തിലും കൃഷിഭനിലും ഫോറസ്റ്റ് അധികൃതർക്കും നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.