നായ്ക്കെട്ടി പാലത്തിന്‍റെ കൈവരി വീണ്ടും തകർന്നു
Saturday, September 21, 2024 5:37 AM IST
മാനന്തവാടി: അപകടം പതിവായ തോൽപ്പെട്ടി നായ്ക്കെട്ടി പാലത്തിന്‍റെ കൈവരി വീണ്ടും തകർന്നു. നവകരേള സദസിലുൾപ്പെടെ ഈ പാലവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നപ്പോൾ അധികൃതർ 3.30 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും പാലം നിർമിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.

ജില്ലയിലെ പത്ത് പാലങ്ങൾ നവീകരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നായ്ക്കട്ടി പാലം ആറ് മാസങ്ങൾ മുന്പ്പൊതുമരാമത്ത് വകുപ്പ്നവീകരിച്ചത്. തോൽപ്പെട്ടി ചെറിയ നായ്ക്കട്ടിയിലെ പാലം പഴക്കം ചെന്നതാണ്. നേരമിരുട്ടിയാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന പാതയാണിത്.

സ്ഥിരമായി അപകടമുണ്ടാകുന്ന പ്രദേശമാണിത്. പാലത്തിന്‍റെ ഇരുഭാഗത്തും വേഗതാ നിയന്ത്രണ വരന്പുകൾ ഉണ്ടെങ്കിലും നല്ല റോഡായതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇടുങ്ങിയ പാലത്തിനടുത്തെത്തുന്പോൾ വേഗം കുറക്കാൻ ശ്രമിക്കുന്നതാണ് മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ബസുകൾ ഉൾപ്പെടെ ഇവിടെ പതിവായി അപകടത്തിൽ പെടാറുണ്ട്.

പാലം നവീകരിച്ച് ആറ് മാസങ്ങൾക്കുള്ളിൽ കൈവരികൾ തകർന്നു വീണ്ടും അപകടാവസ്ഥയിലായി. അപകട ഭീഷണിയിൽ ഉള്ള പാലം നവീകരിക്കുന്നതിന് പകരം പുതിയ പാലം പാസാക്കി രാത്രി യാത്രാവിലക്കില്ലാത്ത അന്തർസംസ്ഥാന പാത സുരക്ഷിതമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.