വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്; സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം: മന്ത്രി ഒ.ആർ. കേളു
Sunday, June 30, 2024 5:31 AM IST
കൽപ്പറ്റ: ജില്ലയിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു പട്ടികവർഗ വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഗോത്ര മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് ജില്ലാ വികസന സമിതി യോഗത്തിൽ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം.

ഗവിദ്യാർഥിക്ക് എഴുത്തും വായനയും അറിയാമെന്ന കാര്യം ഉറപ്പാക്കി ദീർഘകാല വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇടപെടലുകൾ നടത്താനും മന്ത്രി നിർദേശിച്ചു. ലോക്കൽ ബോഡി പ്ലാൻ ഫണ്ടിലുൾപ്പെടുത്തി ഗോത്ര മേഖലയിലെ വിദ്യാർഥികളുടെ ഉന്നമനത്തിന് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

മഴക്കാലം ശക്തി പ്രാപിക്കുന്നതിനാൽ ജില്ലയിൽ പ്രത്യേക ജാഗ്രത വേണം. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ വളരെ വേഗത്തിൽ സ്വീകരിക്കാൻ വില്ലേജ് ഓഫീസർമാർക്ക് മന്ത്രി നിർദ്ദേശം നൽകി.

ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ ദീർഘവീക്ഷണത്തോടെ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. നെല്ലാറച്ചാൽ ടൂറിസം വിശ്രമ കേന്ദ്രത്തിന് കെട്ടിട നന്പർ ലഭ്യമാക്കുന്നതിന് ബത്തേരി തഹസിൽദാർ, ഡെപ്യൂട്ടി കളക്ടർ(എൽആർ)എന്നിവർക്ക് യോഗത്തിൽ നിർദേശം നൽകി.

പ്രിയദർശിനി എസ്റ്റേറ്റിലെ കാഞ്ഞിരങ്ങാട് യൂണിറ്റിലേക്കുള്ള റോഡ് പ്രവർത്തിക്ക് തടസമില്ലെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. പച്ചക്കറി മാലിന്യം റോഡുകളിൽ തള്ളുന്നതുമായി ബന്ധപ്പെട്ട് രാത്രികാല പരിശോധന നടത്തുന്നുണ്ടെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതായും ജില്ലാ പോലീസ് മേധാവി യോഗത്തിൽ അറിയിച്ചു.

ജില്ലയിലെ എല്ലാ കുടുംബങ്ങളിലും സന്പാദ്യ ശീലം വളർത്തുന്നതിന് കരുതൽ 2024 പദ്ധതി, ആയുഷ്മാൻ ഭാരത് പദ്ധതി, ആസ്പിരേഷൻ ബ്ലോക്ക് പ്രൊജക്റ്റ് എന്നിവയുടെ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെ സഹകരണം ജില്ലാ വികസന സമിതി യോഗത്തിൽ അതത് വകുപ്പ് മേധാവികൾ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തിന് കളക്ടറേറ്റിൽ എത്തിയ മന്ത്രി ഒ.ആർ. കേളുവിന് സ്വീകരണം നൽകി. ജില്ലാ കളക്ടർ ഡോ. രേണുരാജ് പൂച്ചെണ്ട് നൽകിയാണ് മന്ത്രിയെ സ്വീകരിച്ചത്.