പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്തെ തെരുവ് വിളക്കുകളും കനാൽറോഡും ഉപയോഗപ്രദമാക്കണമെന്ന്
Wednesday, August 21, 2024 5:02 AM IST
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് വിളക്കുകൾ കാലങ്ങളായി പ്രകാശിക്കുന്നില്ലെന്നു ആക്ഷേപം. ആശുപത്രിയിൽ കിടത്തി ചികിത്സയിലിരിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കും ആശുപത്രി പരിസരങ്ങളിൽ രോഗികളുമായെത്തി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഏഴോളം പഞ്ചായത്തുകൾക്ക് ഏക ആശ്രയമാണ് ഈ ആശുപത്രി. ഇതിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമുച്ചയം, മൃഗാശുപത്രി, മിനി ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിലേക്ക് കല്ലോട് ബസ് സ്റ്റോപ്പിൽ നിന്നും ആളുകൾ സഞ്ചരിക്കുന്ന കനാൽ റോഡിൽ കൈവരികൾ ഇല്ല.

ഈ ഭാഗത്ത് കുട്ടികളുടെ സ്പെഷലിസ്റ്റ് ഉൾപ്പെടെ മൂന്നിലധികം ഡോക്ടർമാർ ഉള്ളതിനാൽ രോഗികൾ ഇവിടെ കൂട്ടമായി എത്തുന്നുമുണ്ട്. സ്വകാര്യ കോളജും ഗവ. കോളജും ഇതേ പരിസരത്തായതിനാൽ വിദ്യാർഥികളും കനാൽ റോഡ് ഉപയോഗിക്കുന്നുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് പൊതുപ്രവർത്തകൻ പ്രസൂൺ കല്ലോട് ആവശ്യപ്പെട്ടു.