നാളികേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ പഞ്ചായത്ത് : നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കം
Wednesday, August 21, 2024 4:52 AM IST
മുക്കം: കേരകർഷകർക്കാശ്വാസമായി കൊടിയത്തൂർ പഞ്ചായത്തിൽ നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. 2024-2025 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി തെങ്ങിന് ജൈവവളം, രാസവളം, കുമ്മായം എന്നിവയു‌ടെ സബ്‌സിഡി നിരക്കിലുള്ള വിതരണമാരംഭിച്ചു.

കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഒരു തെങ്ങിന് ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മയം, ഒരു കിലോ പൊട്ടാഷ് എന്നിവയാണ് നൽകുന്നത്.

പൊട്ടാഷ് 50 ശതമാനം സബ്‌സിഡിയിലും വേപ്പിൻ പിണ്ണാക്ക്, കുമ്മായം എന്നിവക്ക് 75 ശതമാനം സബ്‌സിഡിയുമാണ് കർഷകർക്ക് ലഭിക്കുക. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സ്ലിപ്പ് പ്രകാരം അംഗീകൃത വളംകടകളിൽ നിന്നും വളം വാങ്ങി കർഷകർ ബിൽ കൃഷിഭവനിൽ എത്തിക്കണം. സബ്‌സിഡി തുക അക്കൗണ്ടിൽ ലഭിക്കും.

ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, കൃഷി ഓഫീസർ പി. രാജശ്രീ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.