കുതിരവട്ടത്ത് ആരോഗ്യപ്രവർത്തകയ്ക്ക് മർദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Wednesday, August 21, 2024 4:52 AM IST
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മതിയായ സുരക്ഷാ ജീവനക്കാർ ഇല്ലാത്തതിനാൽ അന്തേവാസികളിൽ നിന്നും ആരോഗ്യപ്രവർത്തകയ്ക്കു ക്രൂര മർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി.

ഇക്കഴിഞ്ഞ 18 ന് ഒരു ആരോഗ്യ പ്രവർത്തകയ്ക്കു മർദനത്തിൽ ഗുരുതര പരിക്കേറ്റതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 434 രോഗികൾക്ക് 10 സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്. ഇവിടെ പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരെ നിയമിക്കാൻ മുന്പ് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും കരാർ അവസാനിച്ചതിനാൽ ജീവനക്കാർ ഇല്ലാതായി.

കഴിഞ്ഞ നാലുമാസമായി 10 സുരക്ഷാ ജീവനക്കാർക്കു ശന്പളം കിട്ടിയിട്ടില്ലെന്നാണ് മനസിലായതെന്ന് കമ്മീഷൻ അറിയിച്ചു. 10 സുരക്ഷാ ജീവനക്കാരിൽ നാലു പേർ വനിതകളാണ്. 30ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.