ദുരിതബാധിതനു ലഭിച്ച സഹായം പിടിച്ചുപറിച്ചു, വിവാദമായപ്പോൾ തിരിച്ചു നൽകി
Tuesday, August 20, 2024 2:51 AM IST
നാദാപുരം: വിലങ്ങാട് പ്രദേശത്ത് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായി കടക്കെണിയിലും ദുരിതത്തിലും കഴിയുന്ന ഉപഭോക്താവിനോടു ബാങ്കിന്‍റെ ക്രൂരത. ദുരിതാശ്വാസ ക്യാന്പിൽ നിന്നും താത്കാലിക താമസസ്ഥലത്തേക്ക് മാറിയ വിലങ്ങാട്ടെ ഷിജോ തോമസിന്‍റെ ദുരിതജീവിതം കണ്ട് അദേഹത്തിനു ഒരു സ്വകാര്യ വ്യക്തി നൽകിയ തുകയാണ് കേരള ഗ്രാമീണ്‍ ബാങ്ക് വായ്പാ ഇനത്തിലേക്കു വരവുവച്ചത്.

ഷിജോയുടെ അക്കൗണ്ടിൽ സ്വകാര്യ വ്യക്തി 15000 രൂപയാണ് നിക്ഷേപിച്ചത്. ഈ തുക വിലങ്ങാട് ഗ്രാമീണ ബാങ്ക് അധികൃതർ ഈടാക്കിയതിൽ ശക്തമായ പ്രതിഷേധമുയർന്നതോടെ തുക തിരികെ നൽകുകയായിരുന്നു.വിലങ്ങാട് മഞ്ഞച്ചീളിയിലെ കച്ചവടക്കാരനായ ഷിജോയുടെ വരുമാന മാർഗമായിരുന്ന കടയും കൃഷിയിടവും ഉരുൾപൊട്ടലിൽ നശിച്ചു.

കട പൂർണമായി നശിച്ചു. ഇതിനു ശേഷം കച്ചവടം പുനരാരംഭിക്കാൻ ഒരു വ്യക്തി 15000 രൂപ സഹായമായി നൽകുകയായിരുന്നു. ബാങ്കിന്‍റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വാണിമേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിനു മുൻപിൽ പിക്കറ്റിംഗും സമരവും നടത്തി. ബാങ്ക് മാനേജരുമായി നടത്തിയ ചർച്ചയിൽ പണം തിരിച്ചു കൊടുക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചതായി കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എൻ.കെ. മുത്തലിബ് സമരം ഉദ്ഘാടനം ചെയ്തു. ഷെബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് അനസ് നങ്ങാണ്ടി, ജോസ് ഇരുപ്പക്കാട്ട്, ജയേഷ് വാണിമേൽ, തോമസ് മാത്യു, ബിപിൻ തോമസ്, ലത്തീഫ് കുണ്ടിൽ, ഡോണ്‍ കെ. തോമസ്, ഫിറോസ് ചള്ളയിൽ, ബോബി തോക്കാനാട്ട്, എൻ.പി. കുമാരൻ, ഹുസൈൻ കരാടാൻ, ഡൊമിനിക് കുഴിപ്പള്ളി, കുമാരൻ പീടികകണ്ടി, മാർട്ടിൻ ടോംസ് തുടങ്ങിയവർ പ്രസംഗിച്ചു.

ബാങ്കിന് പങ്കില്ലെന്ന് മാനേജർ

നാദാപുരം: ഷിജോ തോമസ് എന്ന ഇടപാടുകാരന്‍റെ അക്കൗണ്ടിലെ തുക വായ്പാ ഇനത്തിലേക്കു വരവുവച്ചതിൽ ബാങ്കിനു പങ്കില്ലെന്ന് ബാങ്ക് മാനേജർ. വായ്പ എടുത്ത സമയത്ത് സ്വമേധയ ആയി വായ്പാ അക്കൗണ്ടിലേക്ക് കുടിശിക തുക മാറ്റുവാൻ ബാങ്കിനെ അധികാരപെടുത്തിയുള്ള കത്തു നൽകിയിരുന്നു.

അതുപ്രകാരം ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ വന്ന തുക ഓട്ടോമാറ്റിക് ഡെബിറ്റ് പ്രകാരം വായ്പാ അക്കൗണ്ടിലേക്ക് വരവുവയ്ക്കുകയായിരുന്നു. 14ന് വൈകിട്ടാണ് 15000രൂപ ഷിജോയുടെ വായ്പാ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ഡെബിറ്റ് വഴി വരവുവച്ചത്. ഷിജോ 16 ന് ബാങ്കിൽ പരാതിയുമായി എത്തിയതോടെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം എടുത്തു അറിയിക്കാമെന്നു പറഞ്ഞ് തിരിച്ചയച്ചതായും ബാങ്ക് മാനേജരുടെ വിശദീകരണ കുറിപ്പിൽ പറയുന്നു.