കാഫിര്‍ വിവാദം: ശരിയായി അന്വേഷിച്ചില്ലെങ്കില്‍ പോലീസുകാര്‍ പെന്‍ഷന്‍ വാങ്ങില്ലെന്ന് കെ. മുരളീധരന്‍
Tuesday, August 20, 2024 2:51 AM IST
വടകര: വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ കുറ്റക്കാരായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് -ആര്‍എംപിഐ പ്രവര്‍ത്തകര്‍ റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മുൻ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മതവികാരം വളർത്തി വോട്ട് തട്ടാനുള്ള ഹീനശ്രമമാണ് സിപിഎം നടത്തിയതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

ഈ പ്രശ്‌നത്തിൽ പോലീസ് നടപടി പക്ഷപാതപരമാണ്. ഇത് അവസാനിപ്പിക്കണമെന്നും ഫലപ്രദമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ ഒന്നര കൊല്ലം കഴിഞ്ഞാൽ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പു നൽകി. പിണറായിയുടെ ഭരണത്തിൽ കള്ളക്കേസെടുത്ത ഒരു പോലീസുകാരനും രക്ഷപ്പെടാൻ പോകുന്നില്ല.

കാഫിർ പ്രശ്ന‌ത്തിൽ കുറ്റക്കാരെ കണ്ടെത്തി ആ ലിസ്റ്റ് കോടതിയിൽ കൊടുത്തില്ലായെങ്കിൽ നിങ്ങളാരും ഭാവിയിൽ പെൻഷൻ വാങ്ങില്ലെന്ന് പോലീസുദ്യോഗസ്ഥരോട് താക്കീതായി മുരളീധരൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പ്രചരിപ്പിക്കപ്പെട്ട കാഫിർ വിഷയത്തിൽ പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ തെളിവ് കിട്ടിയിട്ടും അവർക്കെതിരേ കേസെടുക്കാത്ത പോലീസ് നിലപാടാണ് യുഡിഎഫ്-ആർഎംപിഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

സമരക്കാരെ പോലീസ് ബാരിക്കേഡ് കെട്ടിതടഞ്ഞു. പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍ കുമാര്‍, ടി.ടി. ഇസ്മായില്‍, സൂപ്പി നരിക്കാട്ടേരി, ഐ. മൂസ എന്നിവര്‍ പ്രസംഗിച്ചു.