ഫ്ളാഗ് ചലഞ്ചിലൂടെ കുരുന്നുകൾ സമാഹരിച്ച കാൽലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക്
Tuesday, August 20, 2024 2:51 AM IST
തോട്ടുമുക്കം: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിന്‍റെ അതിജീവനത്തിൽ പങ്കാളികളായി കൊടിയത്തൂർ തോട്ടുമുക്കം ഗവ. യുപി സ്കൂളിലെ കുരുന്നുകൾ. ഫ്ളാഗ് ചലഞ്ചിലൂടെ ദേശീയ പതാക വിറ്റ് വിദ്യാർഥികൾ സ്വരൂപിച്ച 25,710 രൂപയാണ് വയനാടിനായി നൽകിയത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കുട്ടികൾ നേരിട്ട് കോഴിക്കോട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗിന് കൈമാറി.

തങ്ങളെ പോലെയുള്ള നിരവധി കുട്ടികളെയും ബാധിച്ച ദുരന്തത്തിൽ തങ്ങളാലാകുന്നത് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ വിദ്യാലയത്തിലെ കുട്ടികൾ ഫ്ളാഗ് ചലഞ്ചുമായി രംഗത്തിറങ്ങിയത്. ഈ ദൗത്യത്തിൽ സ്കൂളിലെ അധ്യാപകരും മറ്റു ജീവനക്കാരും പിടിഎ ഉൾപ്പെടെയുള്ളവരും പിന്തുണ നൽകി.

വയനാട് ദുരന്തത്തിൽ അകപ്പെട്ട കുരുന്നുകൾക്കായി തോട്ടുമുക്കം സ്കൂളിലെ ഇതേ വിദ്യാർഥികൾ നേരത്തെ കളിപ്പാട്ടങ്ങളും ഡ്രോയിംഗ് ബുക്കുകളും മറ്റും നൽകിയിരുന്നു. ചിലർ തങ്ങൾക്കു ലഭിച്ച പിറന്നാൾ സമ്മാനങ്ങളും ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാനായി സ്വരൂപിച്ച തുകയും മറ്റുമായാണ് സ്കൂളിലെത്തിയത്.

അവയെല്ലാം സമാഹരിച്ച് അധ്യാപകർ വയനാട്ടിലെ ദുരിതാശ്വാസ ക്യന്പുകളിലെ കുട്ടികൾക്ക് എത്തിച്ചുനൽകുകയായിരുന്നു. മാതൃകാപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളെ കളക്ടർ അഭിനന്ദിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബി. ഷെറീന, പിടിഎ ഭാരവാഹികൾ എന്നിവർക്കൊപ്പമാണ് വിദ്യാർഥികൾ കളക്ടറേറ്റിലെത്തിയത്.