വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനത്തിന് "സ്പെക്’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
Tuesday, August 20, 2024 2:51 AM IST
കോഴിക്കോട്: സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ മേഖലകളിൽ വിദ്യാർഥികൾക്കു പരിശീലനവും പഠനപിന്തുണയും ലക്ഷ്യമിട്ടുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ ഉന്നതവിദ്യാഭ്യാസ പരിശീലന പദ്ധതിയായ സ്പെക് (സോഷ്യലി പ്രോഡക്റ്റീവ് എസ്റ്റാബ്ലിഷ്മെന്‍റ് ഓഫ് കോഴിക്കോട്) തുടങ്ങി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

വനംമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആദ്യത്തെ രണ്ട് മേഖലകളിൽ എട്ടാം ക്ലാസ് മുതൽക്കുള്ള വിദ്യാർഥികൾക്ക് പരിശീലനം നൽകും. പ്ലസ് വണ്‍ വിദ്യാർഥികൾക്കായാണ് മൂന്നാമത്തെ മേഖല. മൂന്ന് മേഖലകളിലുമുള്ള വിദ്യാർഥികൾക്കു വേണ്ടിയുള്ളതാണ് വിദേശഭാഷാ പഠനപരിശീലനം.

ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു നാലു മേഖലകളിൽ അഞ്ചു വർഷം തുടർച്ചയായി ഓഫ് ലൈനും ഓണ്‍ലൈനുമായി പരിശീലനം നൽകും. ഒരു വർഷം 150 കുട്ടികളെ തെരെഞ്ഞെടുക്കും.

ഇതിനായി പ്രത്യേക സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കും. സ്പെക് പദ്ധതിയുടെ നടത്തിപ്പിനായി നേതൃസമിതിയും ഉണ്ടാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ഗവാസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍മാരായ വി.പി. ജമീല, കെ.വി. റീന, ആർഡിഡി സന്തോഷ്കുമാർ, ഡയറ്റ് പ്രിൻസിപ്പൽ യു.കെ. അബ്ദുൾ നാസർ, സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എ.കെ. അബ്ദുൾ ഹക്കീം, ദുൽഫിക്കർ (ഡിഡിഇ ഓഫീസ്) എന്നിവർ പ്രസംഗിച്ചു.പരിശീലന പരിപാടികൾക്കു തുടക്കം കുറിച്ച് "ഉന്നതപഠന മേഖലകൾ’ എന്ന വിഷയത്തിൽ ഡെപ്യൂട്ടി കളക്ടർ ഷാമിൽ സെബാസ്റ്റ്യനും "ആധുനിക കാലത്തെ രക്ഷിതാവ്’ എന്ന വിഷയത്തിൽ സംസ്ഥാന വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ പി. രാജീവും "ശാസ്ത്രം സത്യം’ എന്ന വിഷയത്തിൽ മേഖലാ ശാസ്ത്രകേന്ദ്രത്തിലെ ബിനോജും ക്ലാസെടുത്തു.