ഉത്തരവാദിത്വ ടൂറിസത്തില്‍ തിളങ്ങി ബേപ്പൂര്‍
Tuesday, August 20, 2024 2:51 AM IST
കോഴിക്കോട്: ടൂറിസം രംഗത്തെ മികവിന് ഐസിആര്‍ടി ഇന്ത്യ ചാപ്റ്ററിന്‍റെ എംപ്ലോയിംഗ് ആന്‍ഡ് അപ്സ്‌കില്ലിംഗ് ലോക്കല്‍ കമ്യൂണിറ്റി വിഭാഗത്തില്‍ സ്വര്‍ണമെഡലുമായി ബേപ്പൂര്‍. പ്രകൃതിക്കിണങ്ങിയ രീതിയില്‍ പ്രദേശവാസികളെയും ഗ്രാമീണ സമൂഹങ്ങളെയും ശാക്തീകരിക്കാനും യുവതലമുറയ്ക്കും സ്ത്രീകള്‍ക്കും ടൂറിസത്തിലൂടെ തൊഴിലും വരുമാനവും ലഭിക്കാനുമുള്ള ഒട്ടേറെ അവസരങ്ങളാണ് ബേപ്പൂരില്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ (ആര്‍ടി മിഷന്‍ ) തുറന്നിട്ടത്.

ഇതിന്‍റെ ഫലമായാണ് സര്‍ക്കാര്‍ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതി ആരംഭിച്ച് രണ്ട് വര്‍ഷത്തിനകം ബേപ്പൂരിനെ തേടി ദേശീയ പുരസ്‌കാരമെത്തിയത്. ആര്‍ടി മിഷന് കീഴില്‍ ഇതുവരെയാരംഭിച്ച 23,786 സംരംഭങ്ങളില്‍ കുറഞ്ഞ കാലപരിധിക്കുള്ളില്‍ വിജയിച്ച കൂടുതല്‍ സംരംഭങ്ങളുണ്ടായത് ബേപ്പൂരാണ്.

നാല് വനിതകള്‍ വീടുകളിലിരുന്നുണ്ടാക്കിയ "കാന്‍റില്‍ ക്യൂന്‍' എന്ന പ്രത്യേകതരം വര്‍ണ മെഴുകുതിരികളാണ് ശ്രദ്ധേയമായ ഒരു ഉല്‍പ്പന്നം. കുമരകം ആഗോള ടൂറിസം ഉച്ചകോടിയില്‍ പങ്കെടുത്ത 200 പ്രതിനിധികള്‍ക്കും കേരള ടൂറിസത്തിന്‍റെ സമ്മാനമായി നല്‍കിയത് ഈ വര്‍ണ മെഴുകുതിരികളാണ്. ഇത്തരത്തില്‍ ഇവിടെ 112 യൂണിറ്റുകളുണ്ട്. സ്ത്രീ ശാക്തീകരണത്തിനും യുവജനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കിയത്. 1500 ലേറെ പേര്‍ സംരംഭങ്ങളില്‍ പരിശീലനം നേടി.

കലാകാരന്മാര്‍, ടൂറിസം നെറ്റ് വര്‍ക്കര്‍മാര്‍, പങ്കാളിത്ത കമ്യൂണിറ്റി ടൂര്‍ ലീഡര്‍മാര്‍, എത്‌നിക് കുസിന്‍ യൂണിറ്റ് അംഗങ്ങളായ വീട്ടമ്മമാര്‍ തുടങ്ങിയവരും ആര്‍ടി മിഷനിലെ കണ്ണികളാണ്. ഈ വിഭാഗത്തിലാണ് ബേപ്പൂര്‍ മണ്ഡലം രാജ്യാന്തര തലത്തില്‍ മാതൃകയാകുന്നത്. പരിശീലനം നേടിയ 300 വനിതകള്‍ വ്യക്തിഗതമായും സംഘമായും വിവിധ സംരംഭങ്ങള്‍ ആരംഭിച്ചു. അലങ്കാര മെഴുകുതിരികള്‍, പേപ്പര്‍ ബാഗുകള്‍, ടെറാക്കോട്ട ആഭരണങ്ങള്‍, മത്സ്യ അച്ചാറുകള്‍, കയറുല്‍പ്പാദന യൂണിറ്റ്, നെയ്ത്ത് തുടങ്ങിയവ ഇവയിൽ ഉള്‍പ്പെടുന്നു. ഒപ്പന, ദഫ്മുട്ട്, തിരുവാതിര തുടങ്ങിയവ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ സംഘങ്ങളും ഉത്തരവാദിത്വ ടൂറിസം യൂണിറ്റുകളിൽ ഉൾപ്പെട്ടവരാണ്.