തൃക്കുടമണ്ണ തൂക്കുപാലം തകർന്നിട്ട് മൂന്നാഴ്ച: പഞ്ചായത്ത് ഭരണസമിതിക്കെതിരേ ആക്‌ഷൻ കമ്മിറ്റി
Tuesday, August 20, 2024 2:51 AM IST
മുക്കം: കാരശേരി പഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിക്കുന്ന ഇരുവഞ്ഞിപ്പുഴയിൽ നിർമിച്ച തൃക്കുടമണ്ണ തൂക്കുപാലം തകർന്നിട്ട് മൂന്ന് ആഴ്ചയായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരേ പാലം പുനർനിർമാണ ആക്‌ഷൻ കമ്മിറ്റി. കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വാർഡിലെ പാലിയിൽ, വെള്ളരിച്ചാൽ, തടപ്പറന്പ്, കുന്നത്ത് പ്രദേശവാസികൾക്ക് മുക്കം അങ്ങാടിയുമായി കുറഞ്ഞ സമയംകൊണ്ട് ബന്ധപ്പെടാനുള്ള ഏക ആശ്രയമായിരുന്നു തൂക്കുപാലം.

പാലം തകർന്നതോടെ ഇവർക്കെല്ലാം മുക്കം അങ്ങാടിയുമായി ബന്ധപ്പെടണമെങ്കിൽ കിലോമീറ്ററോളം സഞ്ചരിക്കണമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കാരശേരി പഞ്ചായത്ത് ഭരണസമിതി മുൻകൈയ്യെടുത്ത് 2009ലാണ് പാലം നിർമിച്ചത്. ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21ന് പഞ്ചായത്തിന് നിവേദനം നൽകും.

നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കും. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ രാജേഷൻ വെള്ളാരംകുന്നത്ത്, ജനറൽ കണ്‍വീനർ അജയഘോഷ് ആന്തേരിമ്മൽ, ട്രഷറർ അജീന്ദ്രൻ പൈങ്കണ്ണിയിൽ, പഞ്ചായത്തംഗം ശ്രുതി കന്പളത്ത്, ബ്ലോക്ക് പഞ്ചായത്തംഗം രാജിത മൂത്തേടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.