ചാലിയാര്‍ പഞ്ചായത്തിന് ലഭിച്ച കളിസ്ഥലം കാട് കയറിയ നിലയില്‍
Tuesday, July 2, 2024 7:41 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേര്‍ക്ക് രേഖാമൂലം പതിച്ചു കിട്ടിയ മൈതാനം മാസങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗയോഗ്യമാക്കാത്തതില്‍ പ്രതിഷേധവുമായി സിപിഐ ചാലിയാര്‍ ലോക്കല്‍ കമ്മിറ്റി.

മൈതാനം നിര്‍മാണവുമായി ബന്ധപ്പെട്ട് ചാലിയാര്‍ പഞ്ചായത്തിലെ മുഴുവന്‍ ക്ലബുകളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചാലിയാറിലെ യുവജനങ്ങളെ അണിനിരത്തി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനോടുള്ള പക വീട്ടലായിട്ടാണ് ഭരണസമിതി ഈ വിഷയത്തില്‍ നിസംഗത പാലിക്കുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.സെവന്‍സ് ഫുട്ബോള്‍ കളിക്കാനുള്ള സംവിധാനത്തിലേക്കെങ്കിലും മൈതാനത്തിനെ രൂപപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ബഹുജന പങ്കാളിത്തത്തോടെയും ക്ലബ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയെയും സഹകരിപ്പിച്ചു സൗജന്യമായി മൈതാനം ഉപയോഗയോഗ്യമാക്കി നാടിനു സമര്‍പ്പിക്കുമെന്നും സിപിഐ ചാലിയാര്‍ ലോക്കല്‍ സെക്രട്ടറി നിഷീദ് അകമ്പാടം പ്രസ്താവനയില്‍ പറഞ്ഞു. ഷാജി മീഡിയ സ്പോര്‍ട്സ്, ജിതേഷ് ആച്ചപ്പറമ്പന്‍, ദിലീപ് മണ്ണുപ്പാടം, സുന്ദരന്‍ വെട്ടേക്കോട്, സജീവന്‍ മൊടവണ്ണ, ഷംസുദീന്‍ എളമ്പിലാക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.