നിലമ്പൂർ: ഫാത്തിമാ ഗിരി സോഷ്യൽ സർവീസ് സെന്ററിന്റെ ഡയറക്ടറായി 15 വർഷം പൂത്തിയാക്കിയ ശേഷം താൽക്കാലികമായി കോഴിക്കോട്ടേക്ക് സ്ഥലംമാറി പോകുന്ന സിസ്റ്റർ മരീനിക്ക് നാട് പൗരസ്വീകരണം നൽകി.
കോവിഡ് കാലത്തും പ്രളയകാലത്തും നിലമ്പൂരിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചു, ജാതി-മത വിത്യാസമില്ലാതെ നിരവധി ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകാനും വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും അവരോടൊപ്പം നിന്നു പ്രവർത്തിച്ചു,
സ്ത്രീ ശാക്തികാരണം, പരിസ്ഥിതി സംരക്ഷണം എന്നിവക്കെല്ലാം സിസ്റ്റർ മരീനിയുടെ സാന്നിധ്യമുണ്ടായിരുന്നു. യാത്രയയപ്പ് സമ്മേളനം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ൻറ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്യതു. ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കും വനിതകളുടെ ഉന്നമനത്തിനും ഇനിയും സിസ്റ്റർ മരീനിയുടെ പ്രവർത്തനം ആവശ്യമുണ്ടെന്നും അവർ പറഞ്ഞു.
സിസ്റ്റർ മരീനിയുടെ സാമൂഹിക മേഖലകളിലെ ഇടപ്പെടലുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും നിലമ്പൂരിന് നൽകുന്നത് പുത്തൻ ഉണർവാണെന്ന് നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു. നിലമ്പൂർ ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ. ആന്റോ ഡയനീഷ്സ്, ഫാ. ഡോ. ജോൺസൺ തേക്കനടി, നിലമ്പൂർനഗരസഭ അംഗങ്ങളായ ശ്രീജ വെട്ടത്തേഴത്ത്, പി.എം.ബഷീർ, ഡെയ്സി ചാക്കോ, സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോൻ,
നിലമ്പൂർ മർച്ചൻറ് അസോസിയേഷൻ പ്രസിഡന്റ് യു.നരേന്ദ്രൻ പൂവാടി രാജൻ, മുൻ നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻഡറ് ഷേർളി വർഗീസ്, മുസ്തഫ കളത്തുംപടിക്കൽ, മുൻ ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, ലാൽജോസ്, തോമസ് കുട്ടി ചാലിയാർ എന്നിവർ സംസാരിച്ചു,
സിസ്റ്റർനെ ചടങ്ങിൽ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. വിവിധ സംഘടനകളും വ്യക്തികളും സ്നേഹോപഹാരങ്ങൾ കൈമാറി.