ഓരാടംപാലം-വൈലോങ്ങര ബൈപാസ് സ്ഥലമേറ്റെടുപ്പ്; നടപടികൾ ആരംഭിച്ചു
Sunday, June 30, 2024 5:17 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം-വൈലോങ്ങര ബൈപാസിന്‍റെ നിർമാണത്തോടനുബന്ധിച്ച് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളുടെ ഭാഗമായി കിഫ്‌ബി ലാന്‍റ് അക്വസിഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവര ശേഖരണവും സർവേ നടപടികളും ആരംഭിച്ചു.

കഴിഞ്ഞ ദിവസം നടപടികൾ ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി ജില്ലാ കളക്ടർ വി.ആർ. വിനോദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട നടപടികൾ സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും ഭൂവുടമകൾക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും സ്ഥലം സന്ദർശിച്ച മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വാക്കാട്ടിൽ സുനിൽ ബാബു, റവന്യൂ ഇൻസ്പെക്ടർ കെ. ബിനീഷ് , വിവേക് , സീനിയർ ക്ലാർക്ക് സക്കറിയ , സർവേയർ ആയിഷ പൂക്കുന്നുമ്മൽ എന്നിവർ സർവേ നടപടികളുടെ ഭാഗമായി സ്ഥലത്തെത്തിയിരുന്നു.