ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഫീൽഡിംഗാണ്. മലയാളി താരം ആശ ശോഭന ക്യാച്ചുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ബൗളിംഗ് ഭേദപ്പെട്ടതായിരുന്നു. ആശ ശോഭന ഒരു വിക്കറ്റ് നേടിയപ്പോൾ അരുന്ധതി റെഡ്ഡിയായിരുന്നു (3/19) ആക്രമണം മുന്നിൽനിന്നു നയിച്ചത്.
സ്മൃതിയുടെ ഫോം ഓപ്പണർ സ്മൃതി മന്ദാനയുടെ മോശം ഫോം ആദ്യരണ്ടു മത്സരങ്ങളിലും ഇന്ത്യക്കു തിരിച്ചടിയായി. ന്യൂസിലൻഡിനെതിരേ 12ഉം പാക്കിസ്ഥാനെതിരേ ഏഴുമായിരുന്നു സ്മൃതിയുടെ സ്കോർ.
പാക്കിസ്ഥാനെതിരേ വയനാടു സ്വദേശിനിയായ എസ്. സജനയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി ബാറ്റിംഗിന്റെ ശക്തി ഇന്ത്യ വർധിപ്പിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഇന്നത്തെ മത്സരത്തിലും സജന പ്ലേയിംഗ് ഇലവനിൽ ഉണ്ടായേക്കും.
ജൂലൈയിൽ നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിനു കീഴടക്കി ശ്രീലങ്ക ചാന്പ്യന്മാരായിരുന്നു. അതിന്റെ കണക്കു തീർക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ഇന്നുള്ളത്.