കളി തുടരും: കോഹ്‌ലി
കളി തുടരും: കോഹ്‌ലി
Saturday, May 18, 2024 2:03 AM IST
ബംഗളൂരു: സർവവും സമർപ്പിച്ചു കഴിഞ്ഞു മാത്രമേ കളം വിടൂ എന്ന് ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2024 എഡിഷനിൽ ടോപ് സ്കോറർ സ്ഥാനം ഉറപ്പിച്ച് മുന്നേറുന്ന വിരാട് കോഹ്‌ലി. ഐപിഎൽ 17-ാം സീസണിൽ 13 മത്സരങ്ങളിൽനിന്ന് 661 റണ്‍സാണ് കോഹ്‌ലി ഇതുവരെ സ്വന്തമാക്കിയത്.

“പിന്നീട് ദുഃഖിതനാകാൻ എനിക്ക് താത്പര്യമില്ല. എല്ലാം പൂർത്തിയായെന്ന് എനിക്ക് തോന്നിയാൽ പിന്നീട് നിങ്ങൾ എന്നെ കാണില്ല” - വിരാട് കോഹ്‌ലി വ്യക്തമാക്കി.


2024 ഐസിസി ലോകകപ്പോടെ രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റിൽനിന്ന് കോഹ്‌ലി വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. 2022 ലോകകപ്പിനുശേഷം 2024 ജനുവരിയിലാണ് കോഹ്‌ലി രാജ്യാന്തര ട്വന്‍റി-20 കളിച്ചത്. അഫ്ഗാനിസ്ഥാനെതിരായ രണ്ട് മത്സര ട്വന്‍റി-20 പരന്പരയിൽ 20, 0 എന്നതായിരുന്നു കോഹ്‌ലിയുടെ പ്രകടനം. എന്നാൽ, ഐപിഎല്ലിൽ മിന്നും ബാറ്റിംഗുമായി കോഹ്‌ലി തിളങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.