സുവർണമുത്തം
സുവർണമുത്തം
Monday, April 22, 2019 11:43 PM IST
ദോഹ: 23-ാമത് ഏഷ്യൻ അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിന്‍റെ രണ്ടാം ദിനം മലയാളത്തിന്‍റെ വെങ്കലത്തിളക്കം. പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി. ജാബിർ ഇന്ത്യക്കായി വെങ്കലം കരസ്ഥമാക്കി. മീറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണവും ഇന്നലെ പിറന്നു. വനിതാ വിഭാഗം 800 മീറ്ററിൽ ഗോമതി മാരിമുത്തു ഇന്ത്യക്കായി സ്വർണത്തിൽ മുത്തമിട്ടു. 2:02.70 സെക്കൻഡിലാണ് ഗോമതി ഫിനിഷിംഗ് ലൈൻ കടന്നത്. താരത്തിന്‍റെ മികച്ച സമയമാണിത്.

രണ്ടാം ദിനം രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഇന്ത്യൻ താരങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗം ഷോട്ട് പുട്ടിൽ തജീന്ദർ പാൽ സിംഗ് തോർ (20.22 മീറ്റർ) ആണ് ഇന്ത്യൻ അക്കൗണ്ടിൽ രണ്ടാം സ്വർണമെത്തിച്ചത്.

49.13 സെക്കൻഡിലാണ് ജാബിർ ഹർഡിൽകടന്ന് ഫിനിഷിംഗ് ലൈൻ തൊട്ടത്. കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് മെഡൽ നേട്ടം. 47.51 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഖത്തറിന്‍റെ അബ്‌ദർറഹ്‌മാൻ സാംബയ്ക്കാണ് സ്വർണം. തായ്പേയിയുടെ ചെൻ ചീഹ് (48.91 സെക്കൻഡ്) വെള്ളി കരസ്ഥമാക്കി.

ലോക ചാന്പ്യൻഷിപ്പിനുള്ള യോഗ്യതയും ജാബിർ കരസ്ഥമാക്കി. 49.30 സെക്കൻഡ് ആണ് ലോകചാന്പ്യൻഷിപ്പ് യോഗ്യതാ മാർക്ക്.

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയാണ് ഇന്ത്യ ഇന്നലെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. 57.22 സെക്കൻഡുമായി സരിതബെൻ ഗെയ്ക വാദാണ് ഇന്ത്യൻ അക്കൗണ്ടിൽ വെങ്കലമെത്തിച്ചത്. വിയറ്റ്നാമിന്‍റെ തി ലാൻ ക്വാച്ച് (56.10 സെക്കൻഡ്) സ്വർണവും ബെഹ്റിന്‍റെ അമിനാത് യൂസഫ് (56.39 സെക്കൻഡ്) വെള്ളിയും കരസ്ഥമാക്കി. ഇന്ത്യയുടെ അർപിത മഞ്ജുനാഥിന് (58.15 സെക്കൻഡ്) ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
ചാന്പ്യൻഷിപ്പിന്‍റെ ആദ്യദിനം നടന്ന അവസാന ഇനമായ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ഗവിത് മുരളി കുമാർ വെങ്കലം നേടിയിരുന്നു. കരിയറിലെ മികച്ച സമയമായ 28:38.34 സെക്കൻഡ് കണ്ടെത്തിയാണ് ഗവിത് വെങ്കലം നേടിയത്. ബെഹ്റിന്‍റെ ഫികാദു ദവിത് (28:26.30 സെക്കൻഡ്) സ്വർണം നേടി.


ദ്യുതിയുടെ റിക്കാർഡ് തിരുത്തൽ വീണ്ടും

വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് തുടർച്ചയായ രണ്ടാം ദിനവും ദേശീയ റിക്കാർഡ് തിരുത്തി. ആദ്യദിനം ഹീറ്റ്സിൽ 11.28 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി ദേശീയ റിക്കാർഡ് തിരുത്തിയ ദ്യുതി ഇന്നലെ സെമിയിലും പുതിയ സമയം കണ്ടെത്തി. സെമിയിൽ 11.26 സെക്കൻഡിൽ ഓടിയെത്തിയാണ് ദ്യുതി പുതിയ ദേശീയ റിക്കാർഡ് കുറിച്ച് ഫൈനലിനു യോഗ്യത സ്വന്തമാക്കിയത്. എന്നാൽ, ഫൈനലിൽ 11.44 സെക്കൻഡുമായി നാലാമത് എത്താനേ ദ്യുതിക്കു സാധിച്ചുള്ളൂ.

ആരോക്യ രാജീവ് നാലാമത്

കരിയറിലെ മികച്ച സമയം കണ്ടെത്താനായെങ്കിലും പുരുഷന്മാരുടെ 400 മീറ്ററിൽ ഇന്ത്യയുടെ ആരോക്യ രാജീവിനു മെഡൽ നേടാനായില്ല. 45.37 സെക്കൻഡുമായി നാലാം സ്ഥാനത്ത് എത്താനേ ഇന്ത്യൻ താരത്തിനു സാധിച്ചുള്ളൂ. മലയാളി താരമായ മുഹമ്മദ് അനസ് (46.10 സെക്കൻഡ്) എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ഓടിത്തീർക്കാതെ ജിൻസണ്‍

പുരുഷ വിഭാഗം 800 മീറ്ററിൽ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. മെഡൽ പ്രതീക്ഷയോടെ ഇറങ്ങിയ മലയാളി താരം ജിൻസണ്‍ ജോണ്‍സണ്‍ മത്സരം പൂർത്തിയാക്കാതെ പിൻവാങ്ങി. 600 മീറ്റർവരെ നാലാം സ്ഥാനത്ത് നിന്നശേഷമായിരുന്നു ജിൻസണ്‍ പിൻവാങ്ങിയത്. മുഹമ്മദ് അഫ്സലിന് 1:54.68 സെക്കൻഡുമായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഖത്തറിന്‍റെ അബൂബക്കർ ഹൈദറിനാണ് (1:44.33 സെക്കൻഡ്) സ്വർണം. കുവൈറ്റിന്‍റെ ഇബ്രാഹിം അൽഫോഫൈരി (1:46.88 സെക്കൻഡ്) വെള്ളി സ്വന്തമാക്കി.

ശിവ്പാലിനു വെള്ളി

പുരുഷന്മാരുടെ ജാവലിൻത്രോയിൽ ഇന്ത്യക്കായി ശിവ്പാൽ സിംഗ് വെള്ളിയണിഞ്ഞു. വ്യക്തിഗത മികച്ച ദൂരം കണ്ടെത്തിയായിരുന്നു ശിവ്പാൽ വെള്ളി കരസ്ഥമാക്കിയത്. 86.23 മീറ്റർ ഇന്ത്യൻ താരം ജാവലിൻ പായിച്ചു. തായ്പേയിയുടെ ചെംഗ് ചാവൊ സണ്‍ (86.72 മീറ്റർ) സ്വർണം സ്വന്തമാക്കി. ഇന്ത്യയുടെ ദേവിന്ദർ സിംഗ് കാംഗ് 71.58 മീറ്ററുമായി 10-ാം സ്ഥാനത്ത് എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.