റാഫയിലെ സൈനികനടപടി വലിയ ആൾനാശത്തിൽ കലാശിക്കുമെന്നു യുഎസ് അടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പു നല്കിയിട്ടുണ്ടെങ്കിലും പിന്നോട്ടില്ലെന്നാണ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ നിലപാട്.
റാഫ അതിർത്തിയോടു ചേർന്ന ഈജിപ്ഷ്യൻ ഭാഗത്ത് ഒരു പ്രദേശം വലിയ മതിൽകെട്ടി തിരിക്കുന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പലസ്തീൻ അഭയാർഥികളെ പാർപ്പിക്കാനാണിതെന്ന് സൂചനയുണ്ട്.
ഇതിനിടെ, ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,092 ആയി. 69,000 പേർക്കു പരിക്കേറ്റു.