വീണ്ടും വീണ്ടും തെരഞ്ഞെടുപ്പ് നടന്നാൽ തന്റെ സംസ്ഥാനത്തു നിന്ന്, 30-40 മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷകരായി പോകാറുണ്ടായിരുന്നു. അവർ 40-50 ദിവസം പുറത്താണ്. തെരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗസ്ഥർക്കു മുൻകൂട്ടി ജോലി നൽകാറില്ല. അതിനാലാണ് രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് എന്ന് ആഗ്രഹിച്ചത്. 100 ദിവസത്തേക്ക് ജോലി ചെയ്യാൻ മുൻകൂട്ടി നൽകുന്നതാണു തന്റെ രീതി.
2019ൽ 100 ദിവസത്തിനകമാണ് അനുച്ഛേദം 370 റദ്ദാക്കിയത്. മുൻകൂട്ടി അത് ആസൂത്രണം ചെയ്തിരുന്നു. ഇനി വീണ്ടും അധികാരത്തിലെത്തിയാൽ അടുത്ത ടേമിൽ ആദ്യ 100 ദിവസത്തെ ഓഫീസ് ലക്ഷ്യംപോലും താൻ നിശ്ചയിച്ചിട്ടുണ്ടെന്ന് മോദി അവകാശപ്പെട്ടു.
കോണ്ഗ്രസ് സർക്കാരിന്റെയും ബിജെപി സർക്കാരിന്റെയും മാതൃക മുന്നിലുണ്ട്. അവർ 5-6 പതിറ്റാണ്ടുകൾ പ്രവർത്തിച്ചു. 10 വർഷമേ താൻ പ്രവർത്തിച്ചിട്ടുള്ളൂ. ഇവ താരതമ്യം ചെയ്യുക. ഏതു മേഖലയിലും ചില പോരായ്മകൾ ഉണ്ടെങ്കിലും പ്രയത്നത്തിൽ ഒരു കുറവും ഉണ്ടാകില്ല. അടുത്ത ടേമിൽ, വേഗതയും സ്കെയിലും വർധിപ്പിക്കണം. അതാണ് തന്റെ ലക്ഷ്യം. കുടുംബത്തെ എങ്ങനെ ശക്തമാക്കാം എന്നതായിരുന്നു നിർഭാഗ്യവശാൽ മുൻകാല രാഷ്ട്രീയ സംസ്കാരം.
എന്നാൽ, രാജ്യത്തെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ പ്രവർത്തിക്കുന്നത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഉത്തരവാദിത്വമായി കരുതുന്നു. ഭാരതമാതാവിനെ മകനെ പോലെ സേവിക്കുകയാണു തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.