10 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്എഫ്ഐഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അതനുസരിച്ച് ഈ നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണു വീണാ വിജയനില്‍നിന്നു മൊഴി രേഖപ്പെടുത്തിയത്. വീണ നേരത്തേ ഇ-മെയിലായും രേഖകളായും നല്കിയ വിവരങ്ങള്‍ തന്നെ മൊഴിയില്‍ ആവര്‍ത്തിച്ചതായാണു വിവരം.
ഐടി എക്സ്പേര്‍ട്ട് എന്ന നിലയില്‍ നല്കിയ സേവനങ്ങള്‍ക്കാണു സിഎംആര്‍എല്ലില്‍നിന്നു പണം കൈപ്പറ്റിയത് എന്നാണ് വീണയുടെ വാദം.
കോംപ്രമൈസ് ഇല്ലെന്നു തെളിഞ്ഞു: മുഹമ്മദ് റിയാസ് കോഴിക്കോട്: മാസപ്പടി കേസിലെ അന്വേഷണത്തിൽ പുതുതായി ഒന്നുമില്ലെന്നും കേസ് കോംപ്രമൈസ് ചെയ്തുവെന്ന ആരോപണത്തിൽ വസ്തുതയില്ലെന്നു വ്യക്തമായില്ലേയെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വീണാ വിജയന്റെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.