വീടു പൂട്ടി താക്കോല്‍ ഇവര്‍ പുറത്തുതന്നെ സൂക്ഷിച്ചതായിരുന്നു. ഇതെടുത്ത് തുറന്ന് കവര്‍ച്ച നടത്തിയ ശേഷം താക്കോല്‍ പഴയ സ്ഥലത്തുതന്നെ വച്ച് പ്രതി സ്ഥലം വിടുകയായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ചാണ് പോലീസ് പ്രതിയെ കുടുക്കിയത്.
പ്രതിക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്. ഇതില്‍ 17 കവര്‍ച്ചാ കേസുകളും ബാക്കി അടിപിടി കേസുകളുമാണ്. കാപ്പ പ്രകാരം ആറുമാസം ജയിലില്‍ കിടന്നിട്ടുണ്ട്. പ്രതിക്കെതിരേ മറ്റൊരു കേസില്‍ വാറൻഡ് നിലവിലുണ്ട്.