പത്തനംതിട്ട: ശബരിമല സ്വര്‍ണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച ജസ്റ്റീസ് കെ.ടി. ശങ്കരന്‍റെ നേതൃത്വത്തിലുള്ള സംഘം ശബരിമല സന്നിധാനത്ത് പരിശോധന തുടരുന്നു.

അറ്റകുറ്റപ്പണികള്‍ക്കുശേഷം കഴിഞ്ഞയിടെ എത്തിച്ച ദ്വാരപാലക ശില്പപാളികളടക്കം സംഘം പരിശോധിച്ചതായാണ് വിവരം. പാളികളില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട്‌സ് ക്രിയേഷന്‍ അധികൃതരെയും ഇന്നലെ സന്നിധാനത്തു വിളിച്ചുവരുത്തിയിരുന്നു.

ശനിയാഴ്ച പരിശോധനയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ രജിസ്റ്ററും മഹസറും സ്റ്റോക്കും ഒത്തുനോക്കുന്ന നടപടികളാണ് നടത്തിയത്. രജിസ്റ്ററും മഹസറും സ്റ്റോക്കും തമ്മില്‍ വൈരുധ്യമുള്ളതായി സൂചനകളുണ്ട്. ഇതേത്തുടര്‍ന്ന് വസ്തുക്കളും പ്രത്യേകമായി പരിശോധിച്ചു. ഒരോ വസ്തുവിന്‍റെയും ഭാരമടക്കം ശേഖരിച്ച് രേഖപ്പെടുത്തുന്നുമുണ്ട്. സന്നിധാനത്തെ താത്കാലിക സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്.


അമിക്കസ് ക്യൂറിയുടെ പരിശോധന ഇന്നും സന്നിധാനത്തുണ്ടാകും. ഇവിടുത്തെ പരിശോധന പൂര്‍ത്തിയാക്കിയശേഷമാകും ആറന്മുളയിലേക്ക് സംഘം എത്തുക.

ഇതിനിടെ, ശബരിമല സ്വര്‍ണത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും ഇന്നലെ ശബരിമല സന്നിധാനത്തെത്തി. വിവാദവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകള്‍ സംഘത്തിന് ദേവസ്വം വിജിലന്‍സ് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരാണ് രേഖകള്‍ പ്രത്യേക അന്വേഷണസംഘത്തിനു കൈമാറിയത്.

മൂന്നംഗസംഘം ഉച്ചയോടെയാണ് ശബരിമലയിലെത്തിയത്. സന്നിധാനത്ത് ഇവര്‍ തെളിവെടുപ്പും നടത്തി. ദ്വാരപാലക ശില്‍പപ്പാളികളുടെ ഭാരമടക്കമുള്ള കണക്കുകളും ഇവര്‍ ശേഖരിച്ചു.