കാറിനു മുകളിൽ മരം വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കാറിനു മുകളിൽ മരം വീണ് ഗൃഹനാഥന് ദാരുണാന്ത്യം
Tuesday, June 25, 2024 1:23 AM IST
കോതമംഗലം: നേര്യമംഗലത്തിനു സമീപം വില്ലാഞ്ചിറയിൽ റോഡരികിലെ കൂറ്റൻ മരം ആൾട്ടോ കാറിനു മുകളിലേക്കു വീണ് കാറിലുണ്ടായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. തങ്കമണി പാണ്ടിപ്പാറ കുരിശുപാറ സ്വദേശി കുപ്പമലയിൽ ജോസഫ് തോമസ് (പൊന്നച്ചൻ-62) ആണു മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന ജോസഫിന്‍റെ ഭാര്യ അന്നക്കുട്ടി, മകൾ അഞ്ജുമോൾ, അഞ്ജുമോളുടെ ഭർത്താവും പോലീസ് കോണ്‍സ്റ്റബിളുമായ രാജകുമാരി മുരിക്കുംകൊട്ടി പാലമലയിൽ ജോബി എന്നിവർക്കാണു പരിക്കേറ്റത്. അഞ്ജുമോൾ ഗർഭിണിയാണ്. മരത്തിനടിയിൽപ്പെട്ട് പൂർണമായി ഞെരിഞ്ഞമർന്ന കാറിൽനിന്ന് മൂന്നുപേർ അദ്ഭുതകരമായാണു രക്ഷപ്പെട്ടത്. മരം മുറിച്ചുനീക്കി യാത്രക്കാരെ പുറത്തെടുക്കാൻ മണിക്കൂറുകളെടുത്തു.

ഗർഭിണിയായ മകളെയുംകൊണ്ട് കോതമംഗലത്തെ ആശുപത്രിലേക്കു വരികയായിരുന്നു കാറിലുണ്ടായിരുന്ന ജോസഫും കുടുംബവും. തലക്കോട് ഗവ. എൽപി സ്കൂളിനു സമീപം തേക്ക് മരം റോഡിലേക്ക് മറിഞ്ഞു വീണതിനെത്തുടർന്ന് കുരുക്കിൽപ്പെട്ടു കിടക്കുകയായിരുന്നു അകടത്തിൽപ്പെട്ട കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ.

എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിനു മുകളിലാണ് ആദ്യം മരം വീണത്. ബസിന്‍റെ പിൻഭാഗത്ത് മരം വീണതോടെ മുൻവശം പൊങ്ങി. ഇതോടെ ബസിൽനിന്നു താഴെവീണ മരം തൊട്ടുപിന്നിലുണ്ടായിരുന്ന കാറിനു മുകളിൽ പതിക്കുകയായിരുന്നു.

20ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ബസിൽനിന്നു പുറത്തിറങ്ങിയ യാത്രക്കാരാണ് കാർ അപകടത്തിൽപ്പെട്ടതായി കണ്ടത്. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് ബസ് യാത്രക്കാരിലൊരാൾ പറഞ്ഞു.

ജോസഫിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം നാളെ പാണ്ടിപ്പാറ സെന്‍റ് ജോസഫ് പള്ളിയിൽ നടക്കും. ജോസഫിന്‍റെ മറ്റൊരു മകൾ ചിഞ്ചുമോൾ ദുബായിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.