മുഖ്യമന്ത്രിയുടെ നിലപാടുകളും തോല്‍വിക്കു കാരണമായെന്ന്‌ തോമസ് ചാഴികാടൻ
മുഖ്യമന്ത്രിയുടെ നിലപാടുകളും തോല്‍വിക്കു കാരണമായെന്ന്‌  തോമസ് ചാഴികാടൻ
Tuesday, June 25, 2024 1:23 AM IST
കോട്ടയം: കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടുകളും കാരണമായതായി മുന്‍ എം.പി. തോമസ് ചാഴികാടന്‍. കോട്ടയത്ത് ഞായറാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റിയിലായിരുന്നു ചാഴികാടന്‍റെ വിമര്‍ശനം.

തെരഞ്ഞെടുപ്പിന് മുന്‍പ് പാലാ നവ കേരള സദസ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരസ്യ ശകാരവും തിരിച്ചടിയായിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ചാഴികാടന്‍ പറഞ്ഞു.

2019ല്‍ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍. വാസവന് ലഭിച്ച വോട്ടുകള്‍ ചിലയിടങ്ങളില്‍ ഇത്തവണ ലഭിച്ചില്ല. സിപിഎം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് ലഭിക്കാതെ പോയതിലും അന്വേഷണം വേണം.

എക്കാലവും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍നിന്നകന്നത് എല്‍ഡിഎഫ് ഗൗരവത്തിലെടുക്കണമെന്ന് യോഗം വിലയിരുത്തി.

കോട്ടയം ഉള്‍പ്പെടെ ഏറെ സീറ്റുകളിലും വന്‍തിരിച്ചടിയുണ്ടാക്കിയത് സര്‍ക്കാര്‍ വിരുദ്ധ വികാരമാണെന്നും പൊതുസമൂഹത്തിന്‍റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നുമാണ് പൊതുഅഭിപ്രായമുണ്ടായത്. അടുത്ത വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ ജനവികാരം ആവര്‍ത്തിച്ചാല്‍ മധ്യകേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകുന്ന സാഹചര്യമുണ്ടാകും.

സര്‍ക്കാരിന്‍റെ മുന്‍ഗണനകളില്‍ ആവശ്യ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകണം. ഭൂപരിഷ്‌കരണ കമ്മീഷന്‍ രൂപീകരണത്തിന് കാലതാമസം പാടില്ല. രൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ ഉള്‍പ്പെടെ വിഷയങ്ങളിലെ പരിഹാര നിര്‍ദേശങ്ങള്‍ക്ക് എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.