സംസ്ഥാനത്തിന്‍റെ നികുതിവരുമാനത്തിൽ 60 ശതമാനം വർധനയെന്ന് ധനകാര്യമന്ത്രി
സംസ്ഥാനത്തിന്‍റെ നികുതിവരുമാനത്തിൽ  60 ശതമാനം വർധനയെന്ന്   ധനകാര്യമന്ത്രി
Tuesday, June 25, 2024 1:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നികുതിവരുമാനത്തിൽ 2020-21 വർഷത്തെയുമായി താരതമ്യം ചെയ്യുന്പോൾ 2023-24 ൽ 60 ശതമാനത്തോളം വർധനയുണ്ടായതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന്‍റെ തനത് നികുതിവരുമാനത്തിൽ മികച്ച വർധനയാണുള്ളതെന്നും ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

2020-21 ൽ 47,661 കോടി രൂപയായിരുന്നു നികുതിവരുമാനം. 2023-24 ൽ അത് 74,258 കോടി രൂപയായി. 26,398 കോടി രൂപയുടെ വർധനയാണുള്ളത്.

എന്നാൽ, ധനാഭ്യർഥന ചർച്ചയിൽ ഉടനീളം പ്രതിപക്ഷം സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടി രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.

ഖജനാവിൽ പൂച്ചയല്ല ആന പെറ്റു കിടക്കുന്ന സ്ഥിതിയാണെന്ന് മഞ്ഞളാംകുഴി അലി കുറ്റപ്പെടുത്തി. കിഫ്ബിയെ നെറ്റിപ്പട്ടം കെട്ടിയ ആനയായാണ് തോമസ് ഐസക് എഴുന്നള്ളിച്ചത്. എന്നാൽ, അതിപ്പോൾ ഖജനാവ് മുടിക്കുന്ന വെള്ളാനയായി മാറിക്കഴിഞ്ഞു. അരിക്കൊന്പനെ തളച്ചതുപോലെ അതിനെ മയക്കുവെടി വച്ച് തളയ്ക്കണം.

മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണി അടിച്ചിട്ടാണ് കിഫ്ബി മസാലബോണ്ടിനു പണം സമാഹരിച്ചത്. എന്നാൽ ഇനി മുഖ്യമന്ത്രി പോയി മണിയടിച്ചാൽ മസാലദോശ പോലും കിട്ടാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ കുടിശികയാണ് വിവിധയിനങ്ങളിൽ സർക്കാർ വരുത്തിയിരിക്കുന്നതെന്ന് റോജി എം. ജോണ്‍ ചൂണ്ടിക്കാണിച്ചു.

ജിഎസ്ടി കൊണ്ടു കേരളം സ്വർഗമാകുമെന്നായിരുന്നു നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞത്. എന്നാൽ, സംസ്ഥാനത്തിന്‍റെ വരുമാനം വർധിപ്പിക്കുന്നതിനോ, നികുതി വരുമാനം വർധിപ്പിക്കുന്നതിനോ ഉള്ള ഒരു നടപടിയും തോമസ് ഐസക്കിന്‍റെ കാലത്തുണ്ടായിരുന്നില്ലെന്നും റോജി കുറ്റപ്പെടുത്തി.

നികുതിപിരിവിന്‍റെ കാര്യത്തിൽ തോമസ് ഐസക്കും കെ.എൻ. ബാലഗോപാലും പരാജയമാണെന്ന് എ.പി. അനിൽ കുമാർ പറഞ്ഞു. തോമസ് ഐസക് നടപ്പിലാക്കിയ ആംനസ്റ്റി സ്കീം വിജയകരമായിരുന്നോ അതോ പരാജയമായിരുന്നോ എന്ന് തുറന്നു പറയാൻ സർക്കാർ തയാറാകണമെന്നും എ.പി അനിൽകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.